തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് നൽകുന്ന കോച്ചിങ് ക്ലാസുകൾക്കെതിരെ വിമർശനവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി.
വിദ്യാർത്ഥികൾക്ക് വിവിധ പരീക്ഷകളിൽ വിജയിക്കാൻ നൽകുന്ന കോച്ചിങ് ക്ലാസുകൾ ഫലപ്രദമായ മാർഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം. കോച്ചിങ് ക്ലാസുകളാണ് കുട്ടികളെ പരീക്ഷകളിൽ വിജയിക്കാൻ സഹായിക്കുന്ന തെറ്റായ മാർഗമെന്ന് അദ്ദേഹം പറയുന്നു. സാധാരണ സ്കൂൾ ക്ലാസുകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളാണ് പലപ്പോഴും ഈ ബാഹ്യ ക്ലാസുകളെ ആശ്രയിക്കുന്നത്. കോച്ചിങ് ക്ലാസുകളിൽ പോകുന്ന ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ അധ്യാപകർ പറയുന്നത് ശ്രദ്ധയോടെ കേൾക്കാറില്ല. കുട്ടികളെ പഠനപരമായി സഹായിക്കാൻ കഴിയാത്ത രക്ഷിതാക്കളാണ് കോച്ചിങ് സെൻ്ററുകളെ ഏക പരിഹാരമായി കാണുന്നത്. യഥാർത്ഥ ലോക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നിരീക്ഷണം, വിശകലനം, സിദ്ധാന്ത-പരിശോധനാ കഴിവുകൾ എന്നിവയിൽ വിദ്യാഭ്യാസം കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറയുന്നു. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എങ്ങനെ പഠിക്കണമെന്ന് പഠിക്കുക എന്നതാണ്. മനഃപാഠമാക്കുന്നതിനുപകരം ഗ്രഹണവും വിമർശനാത്മക ചിന്തയും ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൻ്റെ അടിത്തറയായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
- കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
- കേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
- അധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങി
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
- 5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം









