തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് നൽകുന്ന കോച്ചിങ് ക്ലാസുകൾക്കെതിരെ വിമർശനവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി.
വിദ്യാർത്ഥികൾക്ക് വിവിധ പരീക്ഷകളിൽ വിജയിക്കാൻ നൽകുന്ന കോച്ചിങ് ക്ലാസുകൾ ഫലപ്രദമായ മാർഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം. കോച്ചിങ് ക്ലാസുകളാണ് കുട്ടികളെ പരീക്ഷകളിൽ വിജയിക്കാൻ സഹായിക്കുന്ന തെറ്റായ മാർഗമെന്ന് അദ്ദേഹം പറയുന്നു. സാധാരണ സ്കൂൾ ക്ലാസുകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളാണ് പലപ്പോഴും ഈ ബാഹ്യ ക്ലാസുകളെ ആശ്രയിക്കുന്നത്. കോച്ചിങ് ക്ലാസുകളിൽ പോകുന്ന ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ അധ്യാപകർ പറയുന്നത് ശ്രദ്ധയോടെ കേൾക്കാറില്ല. കുട്ടികളെ പഠനപരമായി സഹായിക്കാൻ കഴിയാത്ത രക്ഷിതാക്കളാണ് കോച്ചിങ് സെൻ്ററുകളെ ഏക പരിഹാരമായി കാണുന്നത്. യഥാർത്ഥ ലോക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നിരീക്ഷണം, വിശകലനം, സിദ്ധാന്ത-പരിശോധനാ കഴിവുകൾ എന്നിവയിൽ വിദ്യാഭ്യാസം കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറയുന്നു. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എങ്ങനെ പഠിക്കണമെന്ന് പഠിക്കുക എന്നതാണ്. മനഃപാഠമാക്കുന്നതിനുപകരം ഗ്രഹണവും വിമർശനാത്മക ചിന്തയും ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൻ്റെ അടിത്തറയായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
- പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം
- പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?
- പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം
- ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന ലിങ്കുകൾ ഇതാ
- താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം









