തിരുവനന്തപുരം: സംസ്ഥാനത്ത് താൽകാലിക അധ്യാപക നിയമന നടപടികൾ കർശനമാക്കി വിദ്യാഭ്യാസ വകുപ്പ്. ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും ഇനിമുതൽ കെ-ടെറ്റ് നിർബന്ധമാക്കി. താൽക്കാലിക നിയമനങ്ങളിൽ 1:1 എന്ന അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടിക വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ക്രമം അനുസരിച്ചു നൽകണമെന്നും നിർദേശമുണ്ട്. സംവരണ ഒഴിവിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ മാത്രം പൊതുവിഭാഗത്തിൽ നിന്നു നിയമനം നടത്താം. ഇതിനു പകരം തൊട്ടടുത്ത ഒഴിവ് സംവരണമാക്കണമെന്നും ഉത്തരവിലുണ്ട്. സംവരണം പാലിച്ചു എന്ന് വിദ്യാഭ്യാസ ഓഫിസർമാർ സ്കൂൾ പരിശോധനയിൽ ഉറപ്പാക്കണം. അധ്യാപക യോഗ്യതാപരീക്ഷയായ കെ -ടെറ്റ് എല്ലാ അധ്യാപകരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകളിൽ നിർദേശിച്ചിരിക്കുന്ന പൂർണ യോഗ്യതയുള്ളവരെ മാത്രമേ താൽക്കാലിക അധ്യാപകരായി നിയമിക്കാവൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്. താൽക്കാലിക നിയമനത്തിനുള്ള അഭിമുഖത്തിൽ അതാത് തദ്ദേശ സ്ഥാപനത്തിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്റെ അല്ലെങ്കിൽ അവരുടെ പ്രതിനിധി വേണമെന്നും ഉത്തരവിലുണ്ട്.
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന ലിങ്കുകൾ ഇതാ
തിരുവനന്തപുരം:ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷഫലം മെയ് 26ന് പ്രഖ്യാപിക്കും. പിആർഡി ചെമ്പറിൽ...







