പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഈ വർഷവും അധ്യാപക നിയമനം സ്കൂളുകൾ വഴി: ആയിരിക്കണക്കിന് ഉദ്യോഗാർഥികൾക്ക് തിരിച്ചടി

May 7, 2024 at 7:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഈ അധ്യയന വർഷവും എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നിയമനം ഉണ്ടാകില്ലെന്ന് സൂചന. കഴിഞ്ഞ വർഷത്തിന് സമാനമായി സ്കൂളുകൾ വഴിയുള്ള താത്കാലിക അധ്യാപക നിയമനമാണ് ഈ വരുന്ന അധ്യയന വർഷവും നടക്കുക. ജൂൺ 3ന് സ്കൂളുകൾ തുറക്കാനിരിക്കെ അധ്യാപക നിയമനത്തിന് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നടപടി ആയിട്ടില്ല. മെയ് പതിനഞ്ചോടെ സ്കൂൾ പിടിഎകൾ താത്കാലിക അധ്യാപക നിയമന നടപടികൾ ആരംഭിക്കുമെന്ന് അറിയുന്നു. സർക്കാർ ശമ്പളം നൽകുന്ന താൽക്കാലിക – കരാർ നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണു ചട്ടമെങ്കിലും കഴിഞ്ഞവർഷവും ഈ നിർദേശം പാലിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഇത്തരത്തിൽ 10,000ൽ അധികം നിയമനങ്ങളാണ് പിടിഎകൾ വഴി സംസ്ഥാനത്ത് നടന്നത്.

നിയമനങ്ങളിൽ പല താല്പര്യങ്ങളും ഉണ്ടാകുന്നു എന്ന ആരോപണം ശക്തമായിട്ടും ഈ വർഷവും ഇത് തുടരാനാണ് നീക്കം. നിയമം അനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽനിന്ന് അർഹരായ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ പത്രപ്പരസ്യം നൽകി സ്കൂളുകളിൽ പിടിഎയുടെ നേതൃത്വത്തിൽ അധ്യാപക നിയമനം നടത്താൻ കഴിയൂ. എന്നാൽ ഈ ചട്ടമാണ് ലംഘിക്കപ്പെടുന്നത്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കട്ടുന്ന പ്രധാന വിമർശനം നിയമനത്തിലെ കാലതാമസമാണ്. എന്നാൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം ഓൺലൈനായതോടെ ഈ പ്രശ്‌നമില്ലെന്നാണ് ഉദ്യോഗാർഥികളും ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. പതിനായിരക്കണണക്കിന് ഉദ്യോഗാർഥികളാണ് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേർ രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. ഈ ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നതാണ് നിലവിലെ നടപടി.

Follow us on

Related News