പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

ജെൻഡർ ന്യൂട്രൽ യൂണിഫോമിട്ട് അവരെത്തി: സ്ഥാനതല പ്രഖ്യാപനം

Dec 15, 2021 at 11:03 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ യൂണിഫോം തുല്യതയുമായി ബാലുശ്ശേരി ജിജിഎച്ച്എസ്എസ്. ഈ വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിയ ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ലിംഗ സമത്വ യൂണിഫോം സംവിധാനം നടപ്പാക്കിയത്. ആൺ പെൺ വ്യത്യാസമില്ലാതെ ഒരേ വസ്ത്ര മണിഞ്ഞു സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ക്ലാസിലെത്തി.

\"\"

പാന്റ്സും ഷർട്ടുമാണ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വേഷം. \’ഒരേ സ്വാതന്ത്ര്യം, ഒരേ സമീപനം ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ സംസ്ഥാനതല പ്രഖ്യാപനം\’ ഇന്ന് 12ന് ബാലുശ്ശേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്നത്തോടെ ബാലുശ്ശേരി ജിജിഎച്ച്എസ് സ്കൂൾ കേരളത്തിന്‍റെ വിദ്യാഭ്യാസചരിത്രത്തിൽ ഇടംപിടിക്കും. ലിംഗ സമത്വ യൂണിഫോം പദ്ധതിയുടെ പ്രഖ്യാപനം ഓൺലൈനായി മന്ത്രി ആർ.ബിന്ദു നിർവഹിക്കും. അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിംയുവസംഘടനകൾ രംഗത്തെത്തി. \’വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം\’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. ബാലുശേരി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ തീരുമാനിച്ചത് സ്കൂൾ പിടിഎയും തദ്ദേശസ്ഥാപനവും ചേര്‍ന്നാണെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സമൂഹം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News