പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

\’പഠ്‌ന ലിഖ്‌ന അഭിയാന്‍\’ ക്ലാസുകൾ ഡിസംബർ 20മുതൽ: സർവേ ഡിസംബർ 10മുതൽ

Nov 24, 2021 at 4:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സാക്ഷരതാപദ്ധതിയായ \’പഠ്‌ന ലിഖ്‌ന അഭിയാന്‍\’ ക്ലാസുകൾ ഡിസംബർ 20ന് ആരംഭിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കരട് രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ ഡിസംബർ 10 ന് ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി.ഗോവിന്ദന്‍ ആമുഖ പ്രഭാഷണം നടത്തി. പദ്ധതിയെ ജനകീയ സംരംഭമാക്കി മാറ്റണമെന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകാലങ്ങളിൽ കാണിച്ച ഉണർവ് ഈ അവസരത്തിലും കാണിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്ന തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലെ എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാപഞ്ചായത്ത് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.എംഎല്‍എമാരായ കെ.ബാബു, അഡ്വ. കെ.ശാന്തകുമാരി, കെ.ഡി. പ്രസേനന്‍, പി. ഉബൈദുള്ള, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, നജീബ് കാന്തപുരം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല പ്രവര്‍ത്തന രൂപരേഖയുടെ കരട് അവതരിപ്പിച്ചു. സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ എ.സന്ദീപ് ചന്ദ്രന്‍ സ്വാഗതവും പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍ നന്ദിയും പറഞ്ഞു.

\"\"
\"\"

Follow us on

Related News