തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ‘സ്‌നേഹം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. സ്കൂളുകളിൽ ആഴ്ചയിലുള്ള രണ്ട് സ്‌പോർട്‌സ് പിരീയഡ് പൂർണമായും കുട്ടികൾക്ക് കളിക്കാനായി വിട്ടുകൊടുക്കണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഉടൻ സ്കൂളുകൾക്ക് ക്കൈമാറും. ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കയാണ് ‘സ്‌നേഹം’ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ മാർഗരേഖ ഉടൻ പുറത്തിറക്കും.
സ്‌കൂളിലെ സ്‌പോർട്‌സ് പിരീയഡിന് പുറമെ കളിക്കാനായി കുട്ടികളുടെ താമസ പ്രദേശങ്ങളിലും പ്രത്യേക കളിയിടം സജ്ജമാക്കും. സ്‌കൂൾ വിട്ടാൽ ഒരു മണിക്കൂറെങ്കിലുംം കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും അതത് പ്രദേശങ്ങളിലെ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ സഹായം ഉപയോഗപ്പെടുത്തും. സ്കൂളുകളിൽ കൂടുതൽ കളിനേരം കണ്ടെത്തുന്നത് പരിഗണിക്കണം. ഇതിനു മേൽനോട്ടം വഹിക്കാൻ അധ്യാപകരെ പരിശീലിപ്പിക്കും.
- ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്: 91,200 രൂപ വരെ ശമ്പളം
- മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെ
- സ്‌പോർട്‌സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകം
- എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകി
- ദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്








