പ്രധാന വാർത്തകൾ
കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരംകൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾഎൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹംഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധിഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റംസ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചു

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾ

Nov 7, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഇംഗ്ലീഷ് വിഷയത്തിനും പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയിച്ച് സ്ഥിര അധ്യാപക നിയമനം നടത്തണമെന്ന കോടതി വിധി സർക്കാർ ഉടൻ നടപ്പാക്കില്ലെന്ന് ഉറപ്പായി. തസ്തിക നിർണയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകൾ താൽക്കാലിക തസ്തികകൾ മാത്രമായിരിക്കുമെന്നും അവയിലേക്ക് താത്കാലിക നിയമനം മാത്രമേ നടത്താൻ കഴിയൂ എന്നും ചൂണ്ടിക്കാട്ടി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് നൂറുകണക്കിന് ഉദ്യോഗാർഥികൾ പ്രതിസന്ധിയിലായത്. മറ്റ് വിഷയങ്ങളിൽ നൂറു കണക്കിന് സ്ഥിരം നിയമനങ്ങൾ നടത്തുമ്പോൾ ഇംഗ്ലീഷ് അധ്യാപക നിയമനങ്ങൾക്ക് മാത്രമാണ് സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞു സർക്കാർ തള്ളിക്കളയുന്നതെന്ന് റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികാരണം നടപടി കൈക്കൊള്ളനാവില്ലായെന്നും തസ്തികകളിൽ നിയമനം നടത്തുന്നത് എപ്രകാരം ആവണമെന്ന് സർക്കാരിന് തീരുമാനിക്കാം എന്ന വിശദീകരണവുമാണ് ഉത്തരവിലുള്ളത്. ഈ ഉത്തരവിലൂടെ വിദ്യാർത്ഥികളുടെ അവകാശങ്ങളെയും ഉദ്യോഗാർഥികളുടെ അവസരങ്ങളെയും ഹൈക്കോടതി വിധിയെയും ചവിട്ടി അരക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ, ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ നിർദേശിച്ച് 2021ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ സർക്കാർ പുനഃപരിശോധനാ ഹർജിയും നൽകിയിട്ടുണ്ട്. സ്ഥിരനിയമനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഉദ്യോഗാർഥികളും തീരുമാനിച്ചു കഴിഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായി 649 ഇംഗ്ലീഷ് തസ്തിക കൾക്ക് കഴിഞ്ഞ വർഷം മന്ത്രി സഭായോഗം അനുമതി നൽകിയിരുന്നു. ഇംഗ്ലീഷ് അധ്യാപകരെ
താത്കാലികമായി നിയമിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പുതിയ ഉത്തരവ്. തസ്തിക നിർണയിച്ച് പി.എസ്.സി.വഴി സ്ഥിരനിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ അതുസാധ്യമല്ലെന്ന നിലപാടിലാണ് സർക്കാർ. മലയാളവും ഹിന്ദിയും ഉൾപ്പെടെ എല്ലാ ഭാഷകളിലും പി.എസ്. സി. നിയമനം നടക്കുന്നുണ്ടന്നും ഇംഗ്ലീഷിനോടു മാത്രമാണ് വിവേചനമെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നുണ്ട്.

Follow us on

Related News

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ

മലപ്പുറം:ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം...