പ്രധാന വാർത്തകൾ
അധ്യാപകർക്ക് അനുവദിച്ചിരിക്കുന്ന 20 മാർക്ക് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്ക്!സ്കൂൾ ക്ലാസുകളിൽ ഒരു പീരീഡ് കൂടി ഉൾപ്പെടുത്താം: സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കാംപ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: വിശദവിവരങ്ങൾ അറിയാംമലയാള സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു: സംഭവം ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 43 ദിവസം: ഫലം മെയ് അവസാനത്തോടെ2025-26 വർഷത്തെ പിജി പ്രവേശനം: CUET-PG അപേക്ഷ ഫെബ്രുവരി ഒന്നുവരെ വാർഷിക പരീക്ഷകൾ തുടങ്ങുന്നു: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 22മുതൽസ്കൂൾ  ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു സിബിഎസ്ഇ ഇൻ്റേണൽ മാർക്ക് സമർപ്പിക്കാൻ 14വരെ സമയം: പിന്നീട് അനുമതിയില്ല

പ്ലസ്‌വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലെ പ്രവേശന അപേക്ഷ നാളെ മുതൽ

Aug 6, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി നാളെ (ഓഗസ്റ്റ് 7) മുതൽ അപേക്ഷ നൽകാം. 7ന് ഉച്ചയ്ക്ക് 1മണി മുതൽ ഓഗസ്റ്റ് 8ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. നിലവിലുള്ള അഡ്‌മിഷൻ വെബ്‌സൈറ്റായ http://hscap.kerala.gov.in വേക്കൻസി -ൽ 2024 ആഗസ്ത് 6 വൈകിട്ട് 4 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 2024 ആഗസ്ത് 7 ന് ഉച്ചയ്ക്ക് 1 മണി മുതൽ ആഗസ്റ്റ് 8 ന് വൈകിട്ട് 4 ดา വരെയുള്ള പരിധിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. ഇതുവരെയും നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും “Create Candidate Login-SWS” എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ “APPLY ONLINE” എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി സമർപ്പിക്കണം. ഓപ്ഷനുകളും നൽകി അന്തിമമായി അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്.

Follow us on

Related News