പ്രധാന വാർത്തകൾ
സ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രിപ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെസ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശംആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍NEET-PG കൗൺസിലിങ് ര​ജി​സ്ട്രേ​ഷ​ൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റംധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളിതിരഞ്ഞെടുപ്പ് ജോലി: വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടികേന്ദ്രം നൽകാനുള്ളത് 1158 കോടി രൂപ: ഫണ്ട് ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടിജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെ

സമഗ്ര ശിക്ഷാ കേരളയിൽ ശമ്പളം കിട്ടാത്ത 5000ൽ പരം ജീവനക്കാർ: പ്രതിസന്ധി രൂക്ഷം

Jul 29, 2024 at 7:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) പ്രോജക്‌ടിലുള്ള ജീവനക്കാർ ശമ്പളം കിട്ടാതെ വലയുന്നു. 5000ത്തിൽ പരം ജീവനക്കാരാണ് മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായത്. കേന്ദ്രസർക്കാർ പദ്ധ തിവിഹിതം അനുവദിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. എന്നാൽ കേന്ദ്ര സർ ക്കാരിൻ്റെ ‘പിഎം ശ്രീ’ പദ്ധതിയിൽ കേരളം ഇതുവരെ ചേരാത്തതാണ് പണം ലഭിക്കാൻ തടസമാകുന്നത്.
സമഗ്ര ശിക്ഷാ കേരള ഫണ്ടിന്റെ 60ശതമാനം കേന്ദ്ര സർക്കാരും 40ശതമാനം സംസ്‌ഥാന സർക്കാരുമാണ് വഹി ക്കുന്നത്. ഇതിൽ കേന്ദ്രവിഹിതമായ 168 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് ശമ്പളം വൈകാൻ തുടങ്ങിയത്. ജൂലൈ മാസാവസാനമായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാണ് പരാതി. അടു ത്തമാസത്തെ ശമ്പളവിതരണ ത്തിനുള്ള നടപടിക്രമങ്ങളും ഇതേ തുടർന്ന് വൈകുകയാണ്.
ഭിന്നശേഷി വിദ്യാർഥികൾക്കാ യുള്ള സ്പെഷൽ എജ്യുക്കേറ്റർ മാർ, സ്പെഷലിസ്റ്റ‌് അധ്യാപകർ, ക്ലസ്റ്റ‌ർ കോഓർഡിനേറ്റർ, എംഐഎസ് കോഓർഡിനേറ്റർ, അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡ ന്റ്റ്, ഡ്രൈവർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി നാലായിരത്തോളം പേരും കരാർ അടി സ്‌ഥാനത്തിൽ ജോലി ചെയ്യുന്ന വരാണ്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു ഡപ്യുട്ടേഷനിലെത്തിയ രണ്ടായിരത്തോളം അധ്യാപകർക്കും ശമ്പളം ലഭിച്ചിട്ടില്ല.

Follow us on

Related News