പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

Feb 2, 2026 at 5:20 pm

Follow us on

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ താൽക്കാലിക തസ്തികകളിൽ തുടരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷ അധ്യാപക പ്രതിനിധികളുടെ എതിർപ്പുമൂലം കോടതി പരിഗണിച്ചില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. എൻഎസ്എസ് മാനേജ്‌മെന്റിന് ലഭിച്ച വിധി മറ്റ് മാനേജ്‌മെന്റുകൾക്കും സമാന രീതിയിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ബാധകമാക്കണമെന്ന സർക്കാരിന്റെ അപേക്ഷയാണ് അധ്യാപക പ്രതിനിധികളുടെ വിയോജിപ്പ് കാരണം മാറ്റിവെക്കപ്പെട്ടത്. എൻഎസ്എസ് കേസിൽ ഭിന്നശേഷി വിഭാഗത്തിനായി നീക്കിവെക്കേണ്ട തസ്തികകൾ ഒഴിച്ച് മറ്റുള്ളവയിൽ തുടരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ ആനുകൂല്യം സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ലഭ്യമാക്കാനാണ് സർക്കാർ കോടതിയെ സമീപിച്ചതെങ്കിലും കോടതിയിൽ അധ്യാപക പ്രതിനിധികൾ ഈ നിർദ്ദേശത്തോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഒപ്പം മാനേജ്‌മെന്റ് പ്രതിനിധികളും സർക്കാരിന് പിന്തുണയുമായി എത്തിയില്ല.

പൊതുവിദ്യാഭ്യാസ മേഖലയിൽ എല്ലാവർക്കും നീതി ഉറപ്പാക്കി ഈ മേഖലയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ 50-ഓളം നിർദ്ദേശങ്ങളും പ്രത്യേക കൈപ്പുസ്തകവും സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിനോടകം 1500-ഓളം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകുകയും ജനുവരി 24-ന് 431 പേർക്ക് കൂടി നിയമന ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന ഒഴിവുകൾ നികത്താനായി ഉടനടി തിരഞ്ഞെടുപ്പ് നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. നിയമപരമായ തടസ്സങ്ങൾ കാരണം നിലവിൽ പ്രൊവിഷണൽ അടിസ്ഥാനത്തിൽ തുടരുന്ന അധ്യാപകർക്ക് പെൻ നമ്പർ, ലീവ്, ഇൻഷുറൻസ്, പി.എഫ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചിരുന്നുവെങ്കിൽ ഏകദേശം 22,000 അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിരനിയമനം നൽകാൻ സർക്കാരിന് സാധിക്കുമായിരുന്നു. അധ്യാപകരുടെ ക്ഷേമത്തിനായി സർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങളോട് അധ്യാപക പ്രതിനിധികൾ സഹകരിക്കണമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Follow us on

Related News