പ്രധാന വാർത്തകൾ
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങിസംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽനാളെ 6ജില്ലകളിൽ പ്രാദേശിക അവധിതിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാംഅച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടംസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

പ്ലസ് വൺ പ്രവേശനം: ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി

May 15, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകൾ 53,236 ആണ്. ഇതിൽ 22,600 സീറ്റുകൾ സർക്കാർ മേഖലയിലും 19,350 സീറ്റുകൾ എയിഡഡ് മേഖലയിലും 11,286 സീറ്റുകൾ അൺ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണൽ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകൾ 6,105 ആണ്. ഇതിൽ സർക്കാർ മേഖലയിലെ 4545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1560 സീറ്റുകളും ഉൾപ്പെടുന്നു. മാർജിനിൽ സീറ്റ് വർദ്ധനവ് വഴി ലഭ്യമാക്കിയ സീറ്റുകൾ 11,635 ആണ്. ഇതിൽ 6,780 സീറ്റുകൾ സർക്കാർ മേഖലയിലും 4855 സീറ്റുകൾ എയിഡഡ് മേഖലയിലും ആണ്. ഇങ്ങനെ വരുമ്പോൾ ആകെ ഹയർ സെക്കൻഡറി സീറ്റുകൾ സർക്കാർ മേഖലയിൽ 33,925 ഉം എയിഡഡ് മേഖലയിൽ 25,765 ഉം അൺഎയ്ഡഡ് മേഖലയിൽ 11,286 അടക്കം ആകെ 70,976 ആണ്. ഇതിനുപുറമെ വി എച്ച് എസ് ഇ മേഖലയിൽ 2,850 ഉം ഐടിഐ മേഖലയിൽ 5484 ഉം പോളിടെക്നിക് മേഖലയിൽ 880 ഉം സീറ്റുകൾ ഉണ്ട്. അങ്ങിനെ ആകെ ഉപരിപഠനത്തിനായി 80,190 സീറ്റുകൾ മലപ്പുറം ജില്ലയിൽ ലഭ്യമാണ്. മലപ്പുറം ജില്ലയിൽ നിന്ന് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത് 79,730 കുട്ടികൾ ആണ്.

പ്ലസ് വൺ പ്രവേശനം സുഗമമാക്കാൻ ഇത്തവണ നേരത്തെ മന്ത്രിസഭാ തലത്തിൽ തന്നെ ചർച്ചചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഇതിനുപുറമെ വേറെ ഏതെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അപ്പപ്പോൾ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Follow us on

Related News