പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

സ്കൂളുകളിലും ആർത്തവ അവധി വേണ്ടേ?: ആദ്യം നടപ്പാക്കേണ്ടത് സ്കൂളുകളിൽ

Jan 20, 2023 at 5:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികളോട് വിവേചനമെന്തിന് എന്ന ചോദ്യം ഉയരുന്നു. യുപി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലും പുതിയ ഉത്തരവ് ബാധകമാക്കണം എന്ന ആവശ്യമാണ് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നത്. കോളേജ് വിദ്യാർത്ഥിനികളെക്കാൾ സ്കൂൾ വിദ്യാർത്ഥിനികളാണ് ആർത്തവ ദിവസങ്ങളിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കടുത്ത മാനസിക പ്രയാസങ്ങൾ ഈ സമയത്ത് ഉണ്ടാകാറുണ്ടെന്നും അധ്യാപകർ അടക്കം ചൂണ്ടിക്കട്ടുന്നു. സംസ്ഥാനത്ത് എല്ലാ കോളേജുകളിലും ആർത്തവ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥിനികളുടെ ബുദ്ധിമുട്ടുകൂടി പരിഗണിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

\"\"


കോളേജ് വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി കുറച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത്. വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനമെന്ന് ഇന്നലെ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. ഈ ബുദ്ധിമുട്ടും ആശ്വാസവും സ്കൂൾ വിദ്യാർത്ഥിനികൾക്കും ഇല്ലേ.. എന്ന് ഓർമിപ്പിച്ചുകൊണ്ട് സ്കൂൾ വിദ്യാർത്ഥിനികളുടെ ഈ ആവശ്യം \’സ്കൂൾ വാർത്ത\’ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നു.

\"\"

Follow us on

Related News