പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന നിലവിലെ രീതി മാറ്റണം: അടുത്തവർഷം മുതൽ പഠന കാലത്ത് പരിശോധന നടത്തണമെന്ന് വിദ്യാർത്ഥികൾ

Jun 29, 2022 at 5:21 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

മലപ്പുറം: ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനാവശ്യമായ
നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. പ്ലസ് വൺ പ്രവേശനത്തിന് തൊട്ടുമുൻപായി നടത്തുന്ന നീന്തൽ പ്രാവീണ്യ പരിശോധന കുട്ടികളെ മാനസികമായും ശരീരികമായും തളർത്തുന്ന സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. 👇🏻👇🏻

\"\"

പരിശോധന നടക്കുന്ന കുളങ്ങൾക്കും മറ്റും സമീപത്ത് നൂറുകണക്കിന് കുട്ടികളാണ് മണിക്കൂറുകളോളം കാത്തുനിന്ന് അവശരാകുന്നത്. ജില്ലാ സ്പോർട്സ്
കൗൺസിലിന്റെ നേതൃത്വത്തിൽ മലപ്പുറം
മേൽമുറി കോണോംപാറയിൽ നടത്തിയ
നീന്തൽ പ്രാവീണ്യ പരിശോധന കഴിഞ്ഞ ദിവസം അലങ്കോലമായിരുന്നു. വിദ്യാർഥികൾ കൂട്ടത്തോടെ എത്തിയതോടെ ടോക്കൺ നൽകുന്നത് അധികൃതർ നിർത്തിവയ്ക്കുകയും ഇതേ തുടർന്ന് വിദ്യാർഥികൾ ഒരു മണിക്കൂറിലേറെ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. 👇🏻👇🏻

\"\"

പലയിടത്തും രണ്ട് താലൂക്കുകളിൽ ഒരു പരിശോധനാ കേന്ദ്രമാണ് ഉള്ളത്. പാലാഭാഗത്തും കുളങ്ങൾപോലുള്ള വിശാലമായ ജലാശയങ്ങൾ ഇല്ലാത്തതാണ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം കുറയാൻ കാരണം. ഓരോ നീന്തൽ പരിശോധനാ കേന്ദ്രങ്ങളിലും വിശപ്പും ദാഹവും സഹിച്ച് പെരുമഴയത്തടക്കം മണിക്കൂറുകളാണ് കുട്ടികൾ വരിനിൽക്കുന്നത്. ഈ സംവിധാനം പരിഷ്ക്കരിക്കണമെന്നാണ് ആവശ്യം. എസ്എസ്എൽസി ഫലം വരുന്നതിന് മുൻപ്തന്നെ, സ്കൂൾ പഠന സമയത്ത് പ്രത്യേകം സമയക്രമം അനുസരിച്ച് നീന്തൽ പ്രാവീണ്യ പരിശോധനയും നീന്തൽ സർട്ടിഫിക്കറ്റും അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. 👇🏻👇🏻

\"\"

നിലവിൽ ഏകജാലക പ്രവേശനം അർഭിക്കുന്നതിന് തൊട്ടുമുൻപായാണ് പരിശോധനയും സർട്ടിഫിക്കേറ്റ് വിതരണവും നടക്കുന്നത്. ഇതാണ് രൂക്ഷമായ തിരക്കിനും പരാതികൾക്കും ഇടയ്ക്കുന്നത്. ജൂൺ ഒന്നുമുതൽ മാർച്ച്‌ 31വരെയുള്ള സ്കൂൾ അധ്യയന കാലത്ത് സ്പോർട്സ്
കൗൺസിലിന്റെ നേതൃത്വത്തിന്റെ നേതൃത്വത്തിൽ നീന്തൽ പ്രാവീണ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാൻ സംവിധാനം ഒരുക്കണം.

\"\"

Follow us on

Related News