തിരുവനന്തപുരം : വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലെത്താനുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷയ്ക്കാണ് ഓരോ വിദ്യാർത്ഥിക്കും പരീക്ഷാ കേന്ദ്രത്തിലെത്താനുള്ള വാഹന സൗകര്യം സ്കൂൾ അധ്യാപകരുടെ സഹായത്തോടെ പ്രധാനാധ്യാപകർ ഒരുക്കേണ്ടത്. ഇതിനായി അധ്യാപകർക്ക് സ്വകാര്യവാഹനങ്ങൾ, പൊതുഗതാഗത മാർഗ്ഗം, സ്കൂൾ ബസ്, പി.ടി. എ യുടെ വാഹനം എന്നിവ ഉപയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങളുടെയും പട്ടികവിഭാഗ വകുപ്പിന്റെയും സഹായം തേടാം. സമീപ സ്കൂളുകളിലെ വാഹനങ്ങളും മറ്റു പ്രയോജനപ്പെടുത്താം. ഇതിന് പുറമെ പി.ടി.എ ഫണ്ട് ഉപയോഗിച്ച് വാഹനങ്ങൾ വാടകയ്ക്കെടുക്കാം. സ്വന്തമായി ബസ് ഇല്ലാത്ത സ്കൂളുകളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കോവിഡ് കാലത്തെ യാത്ര നിരക്കിന്റെ പകുതിയേ ചാർജ്ജ് ഈടാക്കൂ. സ്കൂൾ അധ്യാപകർക്കും അനധ്യാപകർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഉയർന്ന നിരക്കിൽ യാത്ര ചെയ്യാം. 13 ലക്ഷത്തോളം വിദ്യാർത്ഥികളാക്കും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷയ്ക്കായി എത്തുക.
22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ പിജി പരീക്ഷാഫലം 22...