തിരുവനന്തപുരം:വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനയാണ് ജനകീയ പങ്കാളിത്തത്തോടെ ‘സബ്ജക്ട് മിനിമം’ പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി.
2024-25 വർഷം എട്ടാം ക്ലാസ്സിലും, 2025-26 വർഷം അഞ്ച്, ആറ്, ഏഴ്,ഒൻപത് ക്ലാസുകളിലും ഇത് നടപ്പിലാക്കി. അടുത്ത (2026-27) അധ്യയന വർഷത്തോടെ 8, 9, 10 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഇത് പൂർണ്ണമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 30% മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നൽകും. ഇത്തരത്തിൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിഷയങ്ങൾക്ക് സ്പെഷ്യൽ ക്ലാസ് നടത്തി അത് വിഷയങ്ങളിൽ പ്രത്യേക പരീക്ഷയും നടത്തുന്നുണ്ട്. മിനിമം മാർക്ക് നിർബന്ധമാക്കി, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.
- എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
- സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ










