പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു: അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി

Oct 19, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനുമായി 30 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. സര്‍വകലാശാലയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും സിന്‍ഡിക്കേറ്റംഗങ്ങളും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയില്‍ സര്‍വകലാശാലക്ക് ലഭിച്ച നഷ്ടപരിഹാരത്തില്‍ നിന്നാണ് ഇതിന് തുക വകയിരുത്തുക. ചുറ്റുമതില്‍ ഇല്ലാത്തത് കാരണം കാമ്പസിനകത്ത് സുരക്ഷാഭീഷണിയുണ്ട്. സമൂഹവിരുദ്ധര്‍ മാലിന്യം തള്ളുന്നതും പതിവാണ്. ചുറ്റുമതില്‍ വരുന്നതോടെ ഇതിന് പരിഹാരമാകും. സര്‍വകലാശാലയിലെ മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം സജ്ജമാക്കുന്നതിന് 13 കോടി വേറെ അനുവദിക്കും. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ നൂതന സംരഭങ്ങള്‍ തുടങ്ങുന്നതായി കാമ്പസ് പാര്‍ക്ക് തുടങ്ങാന്‍ രണ്ട് കോടി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പുകള്‍ നടത്താനും കാമ്പസ് പാര്‍ക്ക് പ്രയോജനപ്പെടും. ഫോറന്‍സിക് സയന്‍സ്, വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രം (ഐ.ടി.എസ്.ആര്‍.) എന്നിവയില്‍ രണ്ട് വീതം അധ്യാപകരെ നിയമിക്കുന്നതിനുള്ള അനുമതി തേടിയതായും വൈസ് ചാന്‍സലര്‍ പറഞ്ഞു. തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ വികസന പദ്ധതികള്‍ക്കായി 10 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത് യു.എല്‍.സി.സി.എസാണ്. വ്യവസായ മന്ത്രി പി. രാജീവ്, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുമായും സര്‍വകലാശാലാ സംഘം ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, അഡ്വ. എല്‍.ജി. ലിജീഷ് എന്നിവരാണ് വൈസ് ചാന്‍സലര്‍ക്കൊപ്പമുണ്ടായിരുന്നത്.

Follow us on

Related News