പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്

Nov 28, 2025 at 7:57 pm

Follow us on

തിരുവനന്തപുരം: ദേശീയ തലത്തിലെ അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) ഫെബ്രുവരി സെഷൻ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബര്‍ 18ആണ്. 2026 ഫെബ്രുവരി 8നാണ് സിടെറ്റ് പരീക്ഷ. രാജ്യത്ത് 132 നഗരങ്ങളില്‍ പരീക്ഷ എഴുതാം. ഇന്ത്യയിലെ 20 ഭാഷകളില്‍ പരീക്ഷ എഴുതാം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ഉള്ളത്. രണ്ട് പരീക്ഷകളും ഫെബ്രുവരി 8ന് രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുക. ഒന്നുമുതൽ 5വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍-1 പരീക്ഷയും 6മുതല്‍  8വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പര്‍-II പരീക്ഷയുമാണ് നടത്തുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക.  

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (NCTE) നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, സിടിഇടി പേപ്പര്‍-1 ന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ, രണ്ട് വര്‍ഷത്തെ D.El.Ed അല്ലെങ്കില്‍ നാല് വര്‍ഷത്തെ B.El.Ed കോഴ്‌സും പൂര്‍ത്തിയാക്കിയിരിക്കണം. പേപ്പര്‍-IIന്, ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും, ബി.എഡ് അല്ലെങ്കില്‍ തത്തുല്യമായ ബിരുദവും നേടിയിരിക്കണം. 18വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://ctet.nic.in സന്ദര്‍ശിക്കുക.

Follow us on

Related News