പ്രധാന വാർത്തകൾ
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സംഘടനാ സമരങ്ങൾക്ക് നിരോധനംകീം റാങ്ക് പട്ടിക: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽഅവിടെ മന്ത്രിയുമില്ല.. ലിഫ്റ്റുമില്ല: മന്ത്രിയുടെ സ്നേഹ വിരുന്നിൽ അഫ്ഗാൻ കുരുന്നുകൾസ്‌കൂൾ പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെന്ന് മന്ത്രി വി.ശിവൻകുട്ടിനീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചുഅടുത്ത വർഷം KEAM മാനദണ്ഡം മാറ്റുമെന്ന് മന്ത്രി ആർ.ബിന്ദുഅധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രിപ്ലസ് ടു സേ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സൂചനKEAM2025 പുതിയ റാങ്ക്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരൻ ഏഴാമതും അഞ്ചാം റാങ്കുകാരൻ ഒന്നാമതുമായിKEAM 2025: പഴയ രീതിയിൽ പുതുക്കിയ റാങ്ക് ലിസ്റ്റ് ഉടൻ 

അവിടെ മന്ത്രിയുമില്ല.. ലിഫ്റ്റുമില്ല: മന്ത്രിയുടെ സ്നേഹ വിരുന്നിൽ അഫ്ഗാൻ കുരുന്നുകൾ

Jul 13, 2025 at 9:25 am

Follow us on

തിരുവനന്തപുരം:”അവിടെ മന്ത്രിയില്ല.. ലിഫ്റ്റുമില്ല.. ഇവിടുത്തെ സ്കൂൾ അടിപൊളി.. അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരെങ്കിലും അക്ഷരം തെറ്റാതെ നല്ല മലയാളത്തിൽ അവർ പറഞ്ഞു. ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികളാണ് കുടുംബ സമേതം ഇന്നു രാവിലെ മന്ത്രി വി.ശിവൻകുട്ടിയെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ എത്തിയത്. സംഭാഷണങ്ങൾക്കിടെ, അഫ്ഗാനിസ്ഥാനിലെ മന്ത്രിയുടെ അടുത്ത് ഇങ്ങനെ ഇരുന്നിട്ടുണ്ടോ എന്നായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം. അവിടെ മന്ത്രി ഇല്ല എന്ന മറുപടി വന്നു. കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് മന്ത്രിയുടെ സ്നേഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്.

മന്ത്രി സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടികളെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. കുട്ടികളുമായി സൗഹൃദം പങ്കുവക്കുകയും പഠനത്തെ കുറിച്ചും, സ്കൂളിലെ ഉച്ചഭക്ഷണത്തെ കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്? കേരള മുഖ്യമന്ത്രി ആര്? വിദ്യാഭ്യാസ മന്ത്രി ആരാണ്? തുടങ്ങി ചോദ്യങ്ങൾക്കു കുട്ടികൾ ശരിയായ മറുപടി മലയാളത്തിൽ നൽകി. മന്ത്രി കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു.
കേരളത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള വിദ്യാർഥികൾക്ക്‌ പുറമെ മറ്റു രാജ്യങ്ങളിലെ കുട്ടികളും പഠിക്കുന്നതിലും അവർ നല്ല രീതിയി മലയാളം പറയുന്നതിലും സന്തോഷമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Follow us on

Related News