പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ഹയര്‍ സെക്കന്‍ഡറി ഫലം: ഫുള്‍ എ പ്ലസ്‌കാരുടെ എണ്ണം കുത്തനെ കുറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത് ഗ്രേസ് മാര്‍ക്കില്ലാത്തത്

Jun 21, 2022 at 11:53 am

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഗ്രാഫ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ താഴോട്ട്. 2007മുതല്‍ മുകളിലോട്ട് മാത്രം കുതിച്ചിട്ടുള്ള ഗ്രാഫാണ് ഇത്തവണ കുത്തനെ കുറഞ്ഞത്. ഈ വര്‍ഷം 28450 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഫുള്‍ എ പ്ലസിന് അര്‍ഹരായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19862 കുട്ടികള്‍ കുറഞ്ഞു. 2021ല്‍ 48312 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഫുള്‍ എ പ്ലസ് തിളക്കം.

\"\"

2020ല്‍ 18510ആയിരുന്ന എ പ്ലസ് നേട്ടം കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് നാല്‍പ്പത്തിയെട്ടായിരം കടക്കുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കാതിരുന്നതോടെയാണ് എ പ്ലസ്‌കാര്‍ കുത്തനെ കുറഞ്ഞതെന്നാണ് വിലയിരുത്തുന്നത്. കോവിഡ് മൂലം ശാസ്ത്ര-കലാ-കായിക മേളകള്‍ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഗ്രേഡ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

2007മുതല്‍ എ പ്ലസ് നേടിയവരുടെ എണ്ണം ഇങ്ങനെ-
2007 – 485
2008 – 1384
2009 – 1415
2010 – 1558
2011 – 2821
2012 – 3334

\"\"


2013 – 5132
2014 – 6778
2015 – 10836
2016 – 9870
2017 – 11869
2018 – 14135
2019 – 14244
2020 – 18510
2021 48312
2022 28450

Follow us on

Related News