പ്രധാന വാർത്തകൾ
ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

പി.ജി. കോഴ്സുകള്‍ക്കും ഇനി കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌: വർഷത്തിൽ 2 പ്രാവശ്യം നടത്തുന്നത് പരിഗണനയിൽ

Apr 23, 2022 at 10:02 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: ബിരുദ കോഴ്‌സുകള്‍ക്കു പിന്നാലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിലൂടെ (സി.യു.ഇ.ടി.) പ്രവേശനം നല്‍കാനുള്ള തയാറെടുപ്പിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.). ബിരുദ പൊതുപരീക്ഷ ജൂലായില്‍ പൂര്‍ത്തിയായതിനു പിന്നാലെ ബിരുദാനന്തരബിരുദ കോഴ്‌സിനായുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചു. 2022-\’23 അധ്യയനവര്‍ഷം 45 കേന്ദ്ര സര്‍വകലാശാലകളിലും സി.യു.ഇ.ടി.യിലൂടെയായിരിക്കും പ്രവേശനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

\"\"

ബിരുദാനന്തര ബിരുദത്തിന് പല സര്‍വകലാശാലകളിലും വ്യത്യസ്ത മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. ചില സ്ഥാപനങ്ങളില്‍ ബിരുദത്തിന്റെ മാര്‍ക്കും ചിലയിടങ്ങളിൽ പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയുമാണ് പ്രവേശനം നടത്തുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഏകീകൃത സംവിധാനം ആവശ്യമാണ്. ബിരുദാനന്തര ബിരുദ പൊതുപരീക്ഷയുടെ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും വര്‍ഷത്തില്‍ രണ്ടുതവണ സി.യു.ഇ.ടി. നടത്തുന്നത് യു.ജി.സി.യുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ തവണത്തെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടാമത്തെ തവണ അവസരം നല്‍കുന്നതിനാണിത്. 45 കേന്ദ്ര സര്‍വകലാശാലകളിലുമായി 1.2 ലക്ഷം ബിരുദ സീറ്റുകളാണുള്ളത്. ഏതാനും സംസ്ഥാന -ഡീംഡ് സര്‍വകലാശാലകള്‍ കൂടി സി.യു.ഇ.ടി.യുടെ ഭാഗമാകുമ്പോള്‍ ആകെ മൂന്നുലക്ഷം സീറ്റിലേക്കാകും മത്സരപരീക്ഷ.

\"\"

ഡല്‍ഹി സര്‍വകലാശാലയില്‍ സി.യു.ഇ.ടിക്കായ് പ്രത്യേക പോര്‍ട്ടല്‍ ബിരുദ പൊതുപ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പോര്‍ട്ടലിന് രൂപം നല്‍കി ഡല്‍ഹി സര്‍വകലാശാല. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ തേടാം. വിദഗ്ധര്‍ പോര്‍ട്ടലിലൂടെ തത്സമയം മറുപടി നല്‍കുമെന്ന് സര്‍വകലാശാല അറിയിച്ചു.

\"\"

Follow us on

Related News