ന്യൂഡൽഹി: കോവിഡ്വ്യാപനം കണക്കിലെടുത്ത് സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റണമെന്ന 20 ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
പരീക്ഷ ഒക്ടോബർ നാലിന് നടക്കും.
മറ്റ് അഖിലേന്ത്യ പരീക്ഷകൾ നടത്തിയ സാഹചര്യത്തിൽ യുപിഎസ്‌സിക്ക് സിവിൽ സർവീസ് പരീക്ഷ നടത്താൻ കഴിയുമെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എന്നാൽ കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്ത അവസാന ചാൻസുകാർക്ക് ഒരവസരം കൂടി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളാണ് പരീക്ഷ നടക്കുക. കേരളത്തില്‍നിന്ന് 30,000 ഓളം അപേക്ഷകരാണുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പിനായി വിശദമായ മാര്‍ഗരേഖ യുപിഎസ്‌സി പുറപ്പെടുവിച്ചു.
ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ് 20മുതൽ തുടക്കം
തിരുവനന്തപുരം:ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം ഏഴുവർഷത്തിനുശേഷം...