പ്രധാന വാർത്തകൾ
സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചു

ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം: രമേശ് പൊഖ്രിയാൽ

Aug 26, 2020 at 10:13 am

Follow us on

\"\"

ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചതെന്ന്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  രമേശ്  പൊഖ്രിയാൽ. 80 ശതമാനം വിദ്യാർത്ഥികളും പരീക്ഷ എഴുതാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ജെ.ഇ.ഇ മെയിൻ,  നീറ്റ് പരീക്ഷകൾ സെപ്റ്റംബറിൽ നടത്താനിരിക്കെ പലയിടത്തും പ്രധിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇതിനോടകം 7.25 ലക്ഷം  വിദ്യാർത്ഥികളാണ്  ഡൗൺലോഡ് ചെയ്തിട്ടുള്ളത്.  ഇവർക്കായി പരീക്ഷ നിശ്ചയിച്ച ദിവസം തന്നെ നടത്തും.   8.58 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്.സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയാണ് ജെ.ഇ.ഇ മെയിൻ. നീറ്റ് പരീക്ഷ സെപ്റ്റംബർ 13 നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക.

ReplyForward

Follow us on

Related News