തിരുവനന്തപുരം:കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി നടത്തുന്ന 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടും. കേരള, എംജി, കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകളുടെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇന്നലെ അർധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് രാത്രി 12 വരെ ഉണ്ട്. അവശ്യ സർവീസുകളെയും ശബരിമല തീർഥാടകർ, മാരാമൺ കൺവൻഷനിൽ പങ്കെടുക്കുന്നവർ എന്നിവരെയും പണി മുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആർടിസി, സ്വകാര്യ ബസ് സംഘടനകളും ഓട്ടോ, ടാക്സി യൂണിയനുകളും പണിമുടക്കിനു പിന്തുണ നൽകുന്നുണ്ട്. അധ്യാപക, കർഷക, സർക്കാർ സർവീസ്, കെഎസ്ഇബി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
- അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല
- വിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച് 20വരെ
- സ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി
- അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല
- അടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം










