പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾ

Oct 2, 2025 at 8:51 am

Follow us on

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ ‘ഹരി ശ്രീ’ കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു. കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരും സരസ്വതി മണ്ഡപത്തിൽ സാഹിത്യകാരൻമാരുമാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായിആയിരക്കണക്കിന് പേരാണ് തുഞ്ചൻ പറമ്പിൽ എത്തിയിട്ടുള്ളത്. പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ
പുലർച്ചെ 4 മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.


അഭീഷ്ട വരദായിനിയായ പനച്ചിക്കാട്ടമ്മയുടെ സവിധത്തിലെത്തി അക്ഷരഗംഗയില്‍ നീരാടി വിശ്വാസ നിറവിൽ ആദ്യാക്ഷരം കുറിക്കുവാൻ ആയിരക്കണക്കിന് കുരുന്നുകളുമായി മാതാപിതാക്കൾ ക്ഷേത്രത്തിലെത്തികൊണ്ടിരിക്കുകയാണ് .
വൈകിട്ട് 4 വരെയാണ് ചടങ്ങ്. സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തിനു പ്രത്യേക മണ്ഡപം ഒരുക്കിയിട്ടുണ്ട്. ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്. തൃശ്ശൂർ ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ
പുലർച്ചെ നാലുമണിക്ക് സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭം നടന്നു. തിരുവള്ളക്കാവ് ശ്രീധരൻ വാര്യരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം കൗണ്ടറിന് പുറമേ ഏഴു താൽക്കാലിക കൗണ്ടറുകളും 60 ഓളം ആചാര്യന്മാരേയും ഈ വിശേഷാൽ ദിനത്തിൽ ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയത്. പത്തനംതിട്ട ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ മന്ത്രി വീണാ ജൊർജ് കുട്ടികളെ എഴുത്തിനിരുത്തി.

Follow us on

Related News