തിരുവനന്തപുരം:വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനയാണ് ജനകീയ പങ്കാളിത്തത്തോടെ ‘സബ്ജക്ട് മിനിമം’ പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി.
2024-25 വർഷം എട്ടാം ക്ലാസ്സിലും, 2025-26 വർഷം അഞ്ച്, ആറ്, ഏഴ്,ഒൻപത് ക്ലാസുകളിലും ഇത് നടപ്പിലാക്കി. അടുത്ത (2026-27) അധ്യയന വർഷത്തോടെ 8, 9, 10 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഇത് പൂർണ്ണമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 30% മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നൽകും. ഇത്തരത്തിൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിഷയങ്ങൾക്ക് സ്പെഷ്യൽ ക്ലാസ് നടത്തി അത് വിഷയങ്ങളിൽ പ്രത്യേക പരീക്ഷയും നടത്തുന്നുണ്ട്. മിനിമം മാർക്ക് നിർബന്ധമാക്കി, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.
- അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതി
- കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ
- അജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടം
- സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം
- കെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം










