തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി. സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ല. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി നിർദേശത്തെ തുടർന്നാണ് സ്കൂൾ സമയമാറ്റം നടപ്പാക്കിയത്. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു. സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യഭ്യാസ മന്ത്രി ഉയർത്തിയത്.
എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനത്തിൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകിയിട്ടുള്ള...








