പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

Oct 9, 2023 at 6:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഗവേണിങ് കൗൺസിൽ യോഗത്തെ ചുമതലപ്പെടുത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ ( സെഡസ്ക്ക് ) പത്താമത് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന അധ്യാപക – അനധ്യാപകരുടെ ആത്മവിശ്വാസം ഉയർത്തി കൂടുതൽ കർമ്മനിരതരാക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കും. കഴിഞ്ഞ ദിവസം നടന്ന ക്ലസ്റ്റർ യോഗങ്ങളിലെ അധ്യാപകരുടെ സജീവമായ പങ്കാളിത്തം പൊതുവിദ്യാഭ്യാസരംഗത്തെ കൂടുതൽ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെയും സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള ജില്ലാ -ബി ആർ സി തലത്തിലെ പ്രവർത്തകരുടെയും റീജിയണൽ യോഗങ്ങൾ വിളിച്ചുചേർക്കാൻ മന്ത്രി നിർദേശിച്ചു.

ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന പ്രത്യേക പദ്ധതി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനമായി . സംസ്ഥാനത്ത് ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളെ ചേർത്തു നിർത്തുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശിച്ചു. സമഗ്ര ശിക്ഷ കേരളയുടേയും, സ്റ്റാർസ് പദ്ധതിയിലേയും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും കർശന മേൽനോട്ടത്തിലൂടെ എസ് എസ് കെ യിലെ ബന്ധപ്പെട്ട ഘടകങ്ങൾ വഴി പരിപാടികൾ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മേൽനോട്ടം ലക്ഷ്യമിടുന്ന വിദ്യാസമീക്ഷാ കേന്ദ്രം സമഗ്ര ശിക്ഷാ ആസ്ഥാനത്ത് സ്ഥാപിക്കുന്നതിനും ഇന്ന് ചേർന്ന ഗവേണിംഗ് കൗൺസിൽ അനുമതി നൽകി. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ, എസ്.സി.ഇ.ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ, എസ്.ഐ. ഇ ടി ഡയറക്ടർ ബി.അബുരാജ്, ബാലാവകാശ കമ്മീഷൻ മെമ്പർ സി.വിജയകുമാർ, ക്യു ഐ പി അംഗങ്ങളായ ഒ.കെ. ജയകൃഷ്ണൻ, പി.കെ. അരവിന്ദൻ, വിദ്യാകരണം കോ – ഓർഡിനേറ്റർ ഡോ.സി രാമകൃഷ്ണൻ, വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥരും, സമഗ്ര ശിക്ഷാ കേരളയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...