പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

ഉൾകാഴ്ചയുടെ മികവിൽ ഐബിനും മനോജും വിജയത്തിന്റെ ആദ്യപടി കയറി

May 20, 2023 at 9:13 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കൊച്ചി:ഉൾകാഴ്ചയുടെ മികവിൽ ഐബിനും മനോജും വിജയത്തിന്റെ ചവിട്ടുപടികൾ കയറിത്തുടങ്ങി. സിവിൽ സർവിസ് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിലേക്ക് ഇരുവരും ആദ്യ ചുവടുവെച്ചത് വിജയിക്കും എന്ന ആൽമവിശ്വാസത്തെയും കഠിന പ്രയത്നത്തിന്റെയും ഫലമായാണ്. എസ്എസ്എൽസി പരീക്ഷയിൽ കാഴ്ച പരിമിതരായ ഇരുവരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആലുവ കുട്ടമശ്ശേരി ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ ഇരുവരും ബ്രെയിൽ സിസ്റ്റവും കമ്പ്യൂട്ടറും ഉപയോഗിച്ച് പഠിച്ചാണ് സ്വന്തം നിലയ്ക്ക് പരീക്ഷ എഴുതിയത്. ഇരുവർക്കും പരീക്ഷ എഴുതാനായി കുട്ടമശ്ശേരി സ്കൂളിൽ പ്രത്യേകമായി പരീക്ഷ മുറി തയാറാക്കിയിരുന്നു.

\"\"

പരീക്ഷക്ക് അധ്യാപകൻ ചോദ്യപേപ്പർ വായിച്ചുകൊടുക്കുയായിരുന്നു. ഇതു
കേട്ട് ഇരുവരും ബ്രെയിൻ ലിപി ഉപയോഗിച്ച് ലാപ്ടോപ്പിൽ ഉത്തരമെഴുതി. ഫലം വന്നപ്പോൾ രണ്ടുപേർക്കും ഫുൾ എ പ്ലസ്. പഠനത്തോടൊപ്പം മറ്റുകാര്യങ്ങളിലും മികവ് പുലർത്തുന്ന ഇരുവരും 2019 മാർച്ചിൽ ആലുവ പെരിയാർ നീന്തിക്കടന്നിരുന്നു. നാലാം വയസ്സിലുണ്ടായ അപകടത്തെ തുടർന്നാണ് ഐബിന് കാഴ്ച നഷ്ടപ്പെട്ടത്. കീഴ്മാട് അജന്ത സ്വദേശി സി.എം. തോമസ് ബിനി ഐപ്പ് എന്നിവരുടെ ഏകമകനാണ്
ഐബിൻ. കുട്ടമശ്ശേരി സ്വദേശികളായ രമേശ്-സുധ ദമ്പതികളുടെ മകനാണ് മനോജ് ജമന കാഴ്ചപരിമിതനാണ്. ഇരുവർക്കും സിവിൽ സർവീസ് നേടുകയാണ് ലക്ഷ്യം.

\"\"

Follow us on

Related News