തൃശൂർ: ആതിഥേയരെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് കണ്ണൂർ കലോത്സവകപ്പ് കരസ്ഥമാക്കി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശ പോരാട്ടത്തിനൊടുവിൽ 1028 പോയിന്റോടെ കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടു. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് നടൻ മോഹൻലാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവർ ചേർന്ന് സമ്മാനിച്ചു.

249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെയാണ് ഏറ്റവുമധികം പോയിന്റുകള്‍ നേടിയ കണ്ണൂര്‍ ജില്ല കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂർ 1023 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.1017 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് പാലക്കാടാണ്. 1013 പോയിന്റ്.സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസാണ് മുന്നിലെത്തിയത്. തുടര്‍ച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്.എസ്.എസ് നേടുന്നത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരികെ പിടിച്ചത്.
- പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു
- ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും
- നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാം
- ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയം
- അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല








