പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

Nov 10, 2025 at 9:47 pm

Follow us on

പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും വിജയകിരീടം ചൂടി മലപ്പുറം ജില്ല. കഴിഞ്ഞ 4 ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ 1548 പോയിന്റ് നേടിയാണ് മലപ്പുറം ഹാട്രിക്ക് അടിച്ചത്. 1487 പോയിന്റോടെ ആതിഥേയരായ പാലക്കാട്‌ രണ്ടാം സ്ഥാനം നേടി. പാലക്കാടും കണ്ണൂരും 1487 പോയിന്റോടെ ഒപ്പത്തിനൊപ്പം എത്തിയെങ്കിലും പാലക്കാടിന് കൂടുതൽ ഒന്നാം സ്ഥാനം ഉള്ളതിനാൽ രണ്ടാം സ്ഥാനത്തിന് അർഹരാവുകയായിരുന്നു. കണ്ണൂർ  ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ശാസ്ത്രമേളയിൽ തൃശൂർ, ഗണിത മേളയിൽ മലപ്പുറം, സാമൂഹ്യ ശാസ്ത്രമേളയിൽ കോഴിക്കോട്, ഐ.ടി മേളയിൽ തിരുവനന്തപുരം എന്നീ ജില്ലകൾ ചാമ്പ്യന്മാരായി. സ്കൂളുകളിൽ വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് 164 പോയന്‍റുമായി ഓവറോൾ ചാമ്പ്യന്മാരായി.140 പോയന്‍റുള്ള കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് രണ്ടാമതും 135 പോയന്‍റോടെ ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.

Follow us on

Related News