പ്രധാന വാർത്തകൾ
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണം

Sep 24, 2025 at 8:26 am

Follow us on

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം: ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കുട്ടികളുടെ വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരാണെന്ന അഭിപ്രായമാണ് ഉയരുന്നത്. അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിനകം ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം നൽകിയാൽ മതി എന്നാണ് നിർദേശമെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ഈ വർഷം കണക്കെടുപ്പ് പൂർത്തിയായപ്പോൾ 57,130 കുട്ടികളാണ് ആധാർ ഇല്ലാതെ വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. ഇത്തരത്തിൽ ആധാർ കാർഡില്ലാത്ത, ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന അമ്പതിനായിരത്തോളം കുട്ടികൾ സൗജന്യ യൂണിഫോം വിതരണപദ്ധതിയിൽനിന്ന് പുറത്താവും. കുട്ടികളുടെ വിദ്യാഭ്യാസവും ആനുകൂല്യങ്ങളും  ഭരണഘടനാപരമായ അവകാശമാണ്. ആധാറില്ലെന്ന പേരിൽ ഒരു ആനുകൂല്യവും നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.  ആധാറില്ലെങ്കിൽ മറ്റു രേഖകൾ നൽകാൻ അവസരം നൽകണമെന്നു നിയമമുണ്ട്.  സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിനു കുട്ടികൾക്കാണ് പ്രധാനമായും യൂണിഫോം ആനുകൂല്യം നഷ്ട്ടമാകുക.

അതേസമയം കുട്ടികളുടെ കണക്കെടുപ്പിന് ആറാം പ്രവൃത്തിദിനത്തിന് പകരം ജൂൺ 30 വരെ സമയം അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടുമില്ല.  

Follow us on

Related News