പ്രധാന വാർത്തകൾ
വായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രംNEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രംഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻഅസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌

വായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?

Sep 20, 2025 at 9:14 am

Follow us on

തിരുവനന്തപുരം:വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എന്നാൽ സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ അധ്യാപകർക്ക് ലൈബ്രറി ചുമതല ഏൽപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും ലൈബ്രറി സയൻസ് ഉദ്യോഗാർഥികൾ. നിലവിലെ അവസ്ഥയിൽ ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്.
കേരള വിദ്യാഭ്യാസ ചട്ടം32 അധ്യായം, 2001ലെ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾസ്, വിവിധ കോടതി വിധികൾ എന്നിവയിലൂടെ സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ലൈബ്രറികളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നിർബന്ധമാണെന്ന് വർഷങ്ങളായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സർക്കാർ ഇന്നുവരെ ഒഴിവുകൾ നികത്താതെ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അധ്യാപകർക്ക് ലൈബ്രറിയുടെ അധിക ചുമതല നൽകിയത്.


സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ–ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏകദേശം 2000-ഓളം ലൈബ്രേറിയൻ തസ്തികകൾ ഇപ്പോഴും നികത്താതെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ഹൈസ്കൂൾ വിഭാഗം കുട്ടികളിൽ നിന്നും ഈടാക്കുന്ന സ്പെഷ്യൽ ഫീസിൽ “കുട്ടികളിൽ നിന്ന് ലൈബ്രറി ഫീസ് കൂടി ഈടാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഹയർ സെക്കന്ററി അഡ്മിഷൻ സമയത്തും ലൈബ്രറി ഫീസും ഈടാക്കുന്നുണ്ട്.
പൊതു വിദ്യാലയങ്ങളിലെ ലൈബ്രറികളിൽ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ അധ്യാപകർക്ക് ചുമതല ഏൽപ്പിക്കുന്നത് വായന സംസ്ക്കാരത്തോടും ലൈബ്രറി സയൻസ് എന്ന പഠനത്തോടുമുള്ള അഗണനയാണെന്നും” അവർ ആരോപിച്ചു. വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കണമെങ്കിൽ കാര്യക്ഷമമായ ലൈബ്രറി സംവിധാനവും, മുഴുവൻ സമയ സേവനം നിർവ്വഹിക്കാൻ കഴിയുന്ന സ്ഥിരം ലൈബ്രേറിയന്മാരുടെ നിയമനവും അനിവാര്യമാണെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. “ലൈബ്രറി സയൻസ് പഠനം നടത്തി യോഗ്യത നേടിയവരുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന നടപടികൾ സർക്കാർ ഉടൻ പുനഃപരിശോധിക്കണം. ഒഴിവുകൾ വേഗത്തിൽ നികത്തണമെന്ന്” ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.

Follow us on

Related News