ആലപ്പുഴ: ഇന്ന് നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ 2 അധ്യാപകരുടെ കയ്യിൽ നിന്നാണ് ഫോണുകൾ പിടികൂടിയത്. എസ്എസ്എൽസി പരീക്ഷയുടെ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ചോദ്യപ്പേപ്പർ ചോർച്ച തടയാനും പരീക്ഷ ഏറെ സുതാര്യമാക്കാനുമാണ് ഇത് കർശനമാക്കിയത്. പരീക്ഷാ ഹാളിനകത്ത് മൊബൈൽ ഫോൺ, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങൾക്കെല്ലാം വിലക്കുണ്ട്. അധ്യാപകരും ഈ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. എന്നാൽ ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ പക്കലുണ്ടായിരുന്ന ഫോണുകൾ പിടിച്ചെടുത്തത്. ഇവരിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടും. പാലക്കാട് റെയിൽവേ സ്കൂളിൽ കുട്ടിക്ക് പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. നൂറു ശതമാനം വിജയത്തിന് വേണ്ടിയാണ് കുട്ടിയെ മാറ്റി നിർത്തിയത്. നൂറു ശതമാനം വിജയമെന്ന പ്രചരണത്തിന്നായി കുട്ടികളുടെ ഭാവി നശിപ്പിക്കാൻ അനുവദിക്കില്ല. ഈ നടപടി അംഗീകരിക്കാൻ കഴിയയില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...