പ്രധാന വാർത്തകൾ
വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

സിബിഎസ്ഇയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: അഡ്മിറ്റ് കാർഡിന് പണം തട്ടുന്നു

Dec 16, 2022 at 4:41 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: സിബിഎസ്ഇയുടെ പേരിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റ് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടുന്നു. പരീക്ഷകളുടെ അഡ്മിറ്റ് കാർഡിനെന്ന പേരിലാണ് വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നത്. http://cbsegovt.com എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ്.

\"\"

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഈ വെബ്സൈറ്റിൽ വിദ്യാർഥികൾ വഞ്ചിതരാകരുതെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ വെബ്സൈറ്റ് വഴി ഫീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഡ്മിറ്റ് കാർഡിനായി സിബിഎസ്ഇ വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നില്ല എന്നും അധികൃതർ വ്യക്തമാക്കി.


വ്യാജ വെബ്സൈറ്റ് ഓപ്പൺ ചെയ്താൽ ആദ്യം സിബിഎസ്ഇ യുടെ യഥാർത്ഥ വെബ്സൈറ്റിന്റെ ലിങ്കും തൊട്ട് താഴെ അഡ്മിറ്റ് കാർഡ് പെയ്മെന്റ് എന്ന ഓപ്ഷനും നൽകിയിട്ടുണ്ട്. അഡ്മിറ്റ് കാർഡ് പെയ്മെന്റ് വഴി മുന്നോട്ടുപോകുന്ന വിദ്യാർത്ഥികളോടാണ് പണം ഈടാക്കുന്നത്. സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://cbse.gov.in വഴി മാത്രം വിദ്യാർത്ഥികൾ പരീക്ഷാസംബന്ധമായ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

\"\"

Follow us on

Related News