പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂളുകളിൽ ഇലക്ട്രോണിക് പുസ്തകശാലസ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

സ്കൂൾ അധ്യയനം: ഇന്ന് അധ്യാപക- അനധ്യാപക സംഘടനകളുടെ യോഗം

Sep 30, 2021 at 7:15 am

Follow us on

തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള മാർഗരേഖ തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂൾ അധ്യാപക- അനധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ വഴിയാണ് ഇന്ന് യോഗം ചേരുന്നത്.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും ആശയങ്ങളും അറിയാൻ വിവിധ വിദ്യാർഥി സംഘടനകളുമായും വിദ്യാഭ്യാസമന്ത്രി യോഗം ചേരുന്നുണ്ട്. നേരത്തെ വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായും വിവിധ വകുപ്പ് മന്ത്രിമാരുമായും ചർച്ച നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള മാർഗ്ഗരേഖയാണ് സംസ്ഥാന സർക്കാർ പുറത്തിറക്കുന്നത്. ഒക്ടോബർ അഞ്ചിന് അന്തിമ മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷം ഒക്ടോബർ അഞ്ചിനകം അന്തിമ മാർഗ്ഗരേഖ പുറത്തിറക്കാനാണ് സർക്കാരിന്റെ നീക്കം. അധ്യാപകരും സ്കൂൾ ജീവനക്കാരും ഒക്ടോബർ അഞ്ചിനകം വാക്സിനേഷൻ സ്വീകരിക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിക്കും. നിലവിൽ ഒട്ടേറെ അധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് അനുവദിക്കില്ല കുട്ടികളുടെ സുരക്ഷയെ കരുതി അധ്യാപകരും മറ്റ് ജീവനക്കാരും നിർബന്ധമായും വാക്സിനേഷൻ സ്വീകരിക്കേണ്ടതുണ്ട്. ക്ലാസ്സുകളുടെ ക്രമീകരണവും ഷിഫ്റ്റ് സമ്പ്രദായത്തെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും.

\"\"

Follow us on

Related News