പ്രധാന വാർത്തകൾ
ഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾമാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെകേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ യങ് പ്രഫഷനൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  

Jul 17, 2025 at 12:42 pm

Follow us on

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി. സ്കൂളുകളിൽ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപകർക്കും എന്താണ് പണിയെന്നും സംസ്ഥാനത്തെ 14,000 സ്‌കൂളുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കഴിയില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഇല്ലാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെയും ക്ലാസുകൾ നടത്തരുതെന്ന് കർശന നിർദേശം നൽകിയതാണ്. സ്കൂൾ തുറക്കുന്നതിനു മുൻപായി തന്നെ സ്‌കൂള്‍ അധികൃതര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി യോഗം ചേര്‍ന്ന് അറിയിച്ചതാണ്. അതില്‍ പ്രധാനപ്പെട്ട നിർദേശമാണ് സ്‌കൂള്‍ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി നീക്കം ചെയ്യല്‍ എന്നത്. എന്നാൽ അത് ഈ സ്കൂളിൽ ഉണ്ടായിട്ടില്ല. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ എന്ന് പരിശോധന നടത്തും. സ്‌കൂളിന്റെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യതി ലൈന്‍ അധ്യാപകരും ഹെഡ്മിസ്ട്രസും മറ്റ് അധികാരികളും എല്ലാ ദിവസവും കാണുന്നില്ലേ?  പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണി? ഇതൊക്കെ ഗൗരവമായി ശ്രദ്ധിച്ച് നടപടി എടുക്കേണ്ടതല്ലേ? 14000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലേല്ലോ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷ നിർദേശങ്ങൾ പാലിക്കാതെ വീഴ്ച വരുത്തിവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News