പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

4 വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകും: മന്ത്രി ആർ. ബിന്ദു

Oct 27, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:അടുത്തവർഷം മുതൽ 4വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകി നൈപുണ്യ പരിശീലനം നിർബന്ധമാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. അസാപ് കേരള സംഘടിപ്പിച്ച ആസ്‍പയർ 2023 മെഗാ തൊഴിൽമേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൈപുണ്യ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ കർമ്മ കൗശലതയും നേതൃപാടവവും വളർത്താൻ കഴിയുകയും, സർവ്വോന്മുഖ വികസനം ഉറപ്പിക്കാനും ഉതകുന്ന രീതിയിലാകും പരിഷ്‌കാരങ്ങൾ നടപ്പാക്കുക. കഴിഞ്ഞ വർഷം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച നൈപുണ്യപരിചയ മേളയുടെ തുടർച്ചയാണ് തൊഴിൽമേള.
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി യുവജനങ്ങളെ തൊഴിൽ സജ്ജരാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയാണ് അസാപ് എന്നും ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയ അന്താരാഷ്‌ട്ര നിലവാരമുള്ള 20 കമ്പനികളാണ് യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ സന്നദ്ധരായി മുന്നോട്ട് വന്നത്. വിവിധ ജില്ലകളിൽ നിന്നായി എഴുനൂറോളം ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു. അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്‌സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്‌കിൽ ലോൺ നൽകാനായി കൂടുതൽ ബാങ്കുകൾ മുന്നോട്ടു വരികയാണ്. അസാപ് കേരളയുമായി കൈകോർക്കാൻ എസ്ബിഐ യും എച്ച്ഡിഎഫ്സി ബാങ്കും തമ്മിൽ ധാരണയായി. ചടങ്ങിൽ എസ്ബിഐ തൃശൂർ റീജിയണൽ മാനേജർ സംഗീത ഭാസ്ക്കർ എം, എച്ച്ഡിഎഫ്സി ഗവ.ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാർവാക വിജയൻ എന്നിവർ അസാപ് കേരള സി.എം.ഡി ഉഷ ടൈറ്റസുമായി ധാരണപത്രം കൈമാറി.

സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിൽ നിന്നും പിന്നോട്ട് നിൽക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാൻ സ്‌കിൽ ലോണിലൂടെ സഹായകമാകും. 5000 മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള സ്‌കിൽ കോഴ്‌സുകൾക്ക് ലോൺ ലഭിക്കും. 10.5 മുതൽ 11 ശതമാനം വരെ പലിശ നിരക്കിൽ ആദ്യത്തെ 6 മാസം വരെ മൊറൊട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്സ് പൂർത്തിയാക്കി മൂന്നുവർഷം മുതൽ 7 വർഷം വരെ തിരിച്ചടവ് കാലാവധിയും സ്‌കിൽ ലോണിന്റെ പ്രത്യേകതയാണ്. കാനറാ ബാങ്കും കേരള ബാങ്കും ഇതിനോടകം തന്നെ അസാപ് കേരള കോഴ്‌സുകൾക്ക് സ്‌കിൽ ലോൺ നൽകിവരികയാണ് – മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

Follow us on

Related News