പ്രധാന വാർത്തകൾ
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാസംതോറും  സാമ്പത്തിക സഹായം: ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ

കോവിഡ് വാക്സിൻ എടുക്കാതെ സ്കൂളുകളിൽ എത്തുന്നത് 1495 അധ്യാപകർ: പട്ടിക പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്

Dec 4, 2021 at 9:16 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്താകെ അധ്യാപകർ അടക്കം 1707 ജീവനക്കാരാണ് ഇനിയും കോവിഡ് വാക്സിൻ സ്വീകരിക്കാതെ സ്കൂളുകളിൽ എത്തുന്നത്. സംസ്ഥാനത്താകെ 1495 അധ്യാപകരും 212 അനധ്യാപകരുമാണ് വാക്സിൻ എടുക്കാത്തത്. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 184 അധ്യാപകരും 17 അനധ്യാപകരുമായി 201 സ്കൂൾ ജീവനക്കാരാണ് മലപ്പുറത്ത് ഇനിയും വാക്‌സിൻ സ്വീകരിക്കാതെ സ്കൂളിൽ എത്തുന്നത്. മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തിറക്കിയത്. വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർ വാശി കാണിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ മാർഗരേഖയിൽ നിർദ്ദേശിച്ചത് മുഴുവൻ അധ്യാപകർ അടക്കമുള്ള ജീവനക്കാരും നിർബന്ധമായും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ആണ് പ്രധാനം. ഇതിനാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അധ്യാപകരുടെയും ജില്ലതിരിച്ചുള്ള കണക്കുകൾ താഴെ:

\"\"
\"\"

Follow us on

Related News