പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

ആര്യയ്ക്ക് മാർക്ക് 1200ൽ 1200: ഈ വർഷം ഉപരിപഠനമില്ല

Jul 31, 2021 at 1:16 pm

Follow us on

കോഴിക്കോട്: മനസ്സിനൊത്ത് ശരീരം ചലിച്ചില്ലെങ്കിലും ആ മനസ്സ് മാത്രം മതി ആര്യാരാജിന് മികച്ച വിജയങ്ങൾ നേടാൻ. സെറിബ്രൽ പാൾസിയെന്ന രോഗത്തെ അതിജീവിച്ചാണ് അവൾ പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയത്. അത്താണിക്കൽ വീട്ടിൽ തൊടിയിൽ വീട്ടിൽ രാജീവിന്റെയും പുഷ്പജയുടെയും മകളായ ആര്യരാജ് കോഴിക്കോട് വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയാണ് മുഴുവൻ മാർക്കും നേടിയത്.

അസുഖം കാരണം മറ്റൊരാളുടെ സഹായത്തോടെ പരീക്ഷയെഴുതിയാണ് ആര്യ ഈ ഉജ്ജ്വല വിജയം നേടിയത്. ആര്യയ്ക്ക് എല്ലാകാര്യങ്ങൾക്കും പരസഹായം വേണം. വസ്ത്രം ധരിക്കാനും പ്രാഥമികകാര്യങ്ങൾക്കും അമ്മയാണ് ആര്യയുടെ ആശ്രയം. സ്വന്തമായി പരീക്ഷയെഴുതാൻ കഴിയാത്ത ആര്യ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സ്ക്രൈബായി നിയോഗിച്ചാണ് പ്ലസ്ടു പരീക്ഷയെഴുതിയത്. എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കില്ലാതെ തന്നെ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയിരുന്നു.


അക്കാദമിക് രംഗത്തെ മികവ് കണക്കിലെടുത്ത് യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ പുരസ്‌ക്കാരവും ആര്യയെ തേടി എത്തിയിരുന്നു. ഉന്നത പഠനത്തിന് ഏറെ ആഗ്രഹം ഉണ്ടെങ്കിലും ശാരീരികപ്രശ്നങ്ങൾ കാരണം ഈ വർഷം ഉന്നതപഠനത്തിന് ആര്യ ഒരുങ്ങുന്നില്ല.

\"\"

ശരീരിക പ്രശ്നങ്ങൾ ഒരുപരിധിവരെ മെച്ചപ്പെടുത്താൻ ചികിത്സ നടത്തണം. ഫിസിയോതെറാപ്പി വഴി പുരോഗതിയുണ്ടാകും എന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷയിൽ ആര്യ തന്റെ പഠനം ഈ വർഷം മാറ്റിവയ്ക്കുകയാണ്. കൂടുതൽ മികച്ച വിജയങ്ങൾക്കായി ശരീരത്തെ പ്രാപ്തമാക്കാൻ.

\"\"

Follow us on

Related News