പ്രധാന വാർത്തകൾ
നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെ

ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

Nov 5, 2025 at 1:08 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളിലെ കഴിവുകൾ കണ്ടെത്തി മികച്ച രീതിയിൽ അവരെ വളർത്തിയെടുക്കാൻ വ്യക്തിഗത പരിപാലന പദ്ധതി തയ്യാറക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ. ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ മേലധികാരികൾക്കായി വെള്ളയമ്പലം ടിഎസ്എസിൽ സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അവകാശങ്ങൾക്ക് മുൻതൂക്കം നൽകിയാവണം ശിശു സംരക്ഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. അവിടെ എത്തുന്ന പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമുള്ള കുട്ടികൾക്ക് കുടുംബത്തിൽ നിന്നും കിട്ടുന്നതിനേക്കാൾ അധികം സ്നേഹവും കരുതലും ഉറപ്പാക്കണം. ഓരോ കുട്ടിക്കും സ്നേഹം നൽകിയാൽ മാത്രമേ നല്ല വ്യക്തിയായി വളരുകയുള്ളൂ. സ്നേഹം എന്താണെന്ന് തിരിച്ചറിയാത്ത ഒരു കുട്ടി വളർന്നു വന്നാൽ അവൻ മനുഷ്യനല്ലാതായിതീരും. എത്ര അളന്നാലും തീരാത്ത സ്നേഹമെന്ന വൈകാരികത കുട്ടികളിൽ നിക്ഷേപിച്ച് അവരെ ചേർത്തുപിടിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം.

കുട്ടികൾക്ക് സ്വപ്നങ്ങളിലേക്ക് നടന്നു കയറുന്നതിനുള്ള വഴി ഒരുക്കിക്കൊടുക്കണം. അതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ലഭ്യമാക്കണം. കൂട്ടിലടക്കപ്പെട്ട പക്ഷിയെ പോലെ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായികൊണ്ട് ജീവിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ നമുക്ക് അളക്കാനാവില്ല. കുട്ടികളെ നാം മനസ്സിലാക്കണം. തടങ്കൽ പോലെ അനുഭവിക്കേണ്ടി വരുന്ന ഹോമുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഒരു ഹോം നടത്തുമ്പോൾ അവിടെ കുട്ടികൾക്ക് സന്തോഷമില്ലെങ്കിൽ അത് ഒരു ഹോമിന്റെ ലക്ഷ്യത്തിലേക്ക് വരില്ല. ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷകരമായ അന്തരീക്ഷത്തിൽ ജീവിക്കണമെന്നാണ് കമ്മിഷൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനവൽക്കരിക്കപ്പെട്ട കുട്ടികളുടെ അവകാശ സംരക്ഷണ സമീപനങ്ങൾ, വ്യക്തിഗത ശ്രദ്ധാ പദ്ധതിയും അതിന്റെ പ്രാധാന്യവും, സ്ഥാപനവൽക്കരിക്കപ്പെട്ട കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. നിർഭയ സെൽ കോർഡിനേറ്റർ ശ്രീലമേനോനും കാവൽ പ്രോജക്ട് കോർഡിനേറ്റർ ശ്രീനേഷും കൊല്ലം മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. മോഹൻ റോയും ക്ലാസുകൾ കൈകാര്യം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മേലധികാരികളെ പങ്കെടുപ്പിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ അദ്ധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സുജ, കമ്മിഷൻ അംഗങ്ങളായ കെ. കെ. ഷാജു, സിസിലി ജോസഫ്, ഷാജേഷ് ഭാസ്‌കർ, മോഹൻ കുമാർ, കമ്മിഷൻ രജിസ്ട്രാർ കോമളവല്ലി തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുപരിപാടികൾ നടക്കുമ്പോൾ വേദികളിൽ...