പ്രധാന വാർത്തകൾ
ചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്.സി നഴ്സിങ് പ്രവേശനം: സ്ട്രേവേക്കൻസി റൗണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

Aug 12, 2025 at 6:30 am

Follow us on

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകളുടെ ഫീസ് വർദ്ധിപ്പിച്ചു. ഫീസ് വർദ്ധനവ് അടുത്ത അധ്യയന വരുന്ന വർഷം മുതൽ നടപ്പാക്കും. ഇതുവരെ 5 വിഷയങ്ങൾക്ക് 1500 രൂപയായിരുന്നു പരീക്ഷ ഫീസ്. ഇത് 1600 രൂപയായി ഉയർത്തി. ഒരു വിഷയത്തിന് 300 രൂപയായിരുന്നത് ഇനി 320 രൂപയാകും. പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഒരു വിഷയത്തിന് നിലവിൽ 150 രൂപയാണ് ഫീസ്. ഇത് അടുത്ത വർഷം മുതൽ 160 രൂപയായി ഉയരും. ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ഫീസ് 300 രൂപ യിൽനിന്നു 320 രൂപയായി ഉയർത്തി. 2026-27 അധ്യയന വർഷത്തിൽ ഫീസ് വർദ്ധനവ് നടപ്പാക്കും.

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ബസ് ജീവനക്കാർ വിദ്യാർത്ഥികളെ രണ്ടാം തരം പൗരന്മാരായി കണ്ട് മോശമായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികൾക്കുള്ള ബസ് കൺസഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമരം ചെയ്ത് നേടിയെടുത്തതാണ്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല. കുട്ടികളുടെ കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ല. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും അനുകമ്പ കൊണ്ടല്ല കുട്ടികളെ കൺസഷൻ നിരക്കിൽ കൊണ്ടുപോകുന്നത്. കുട്ടികളെ വല്ലയിടത്തും കൊണ്ടുപോയി ഇറക്കുന്നതും അനുവദിക്കില്ല. കുട്ടികൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്തി ഇറക്കണം. കുട്ടികളുടെ ഇക്കാര്യത്തിൽ ഒന്നും മോശമായി പെരുമാറരുത്. കുട്ടികൾ കൺസഷൻ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത് എന്നതുകൊണ്ട് രണ്ടാം തരം പൗരന്മാരായി കാണരുത്. സീറ്റിൽ ഇരിക്കുന്ന കുട്ടികളെ മറ്റു യാത്രക്കാർക്കായി എഴുന്നേൽപ്പിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow us on

Related News