പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

സ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍: ചർച്ച ബുധനാഴ്ച്ച

Jul 20, 2025 at 12:27 pm

Follow us on

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത അടക്കമുള്ള സംഘടനകൾ വൻ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3ന് തിരുവനന്തപുരത്താണ് ചർച്ച നടക്കുക. ഹൈസ്കൂൾ സമയം നീട്ടിയത് ഹൈക്കോടതി നിർദേശപ്രകാരമാണെന്നും മാറ്റിയ സമയം പിൻവലിക്കാൻ കഴിയില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ ഇതുവരെയുള്ള നിലപാട്. എന്നാൽ സമയമാറ്റം പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ തിക്തഫലം അനുഭവിക്കും എന്നതടക്കമുള്ള പരാമർശങ്ങൾ സമസ്തയുടെ ഭാഗത്ത്‌ നിന്ന് വന്നിരുന്നു. രാവിലേയും വൈകുന്നേരവുമായി 30 മിനിറ്റ് അധികം സമയമാണ് പഠനം നീട്ടിയിട്ടുള്ളത്. രാവിലെ സ്കൂൾ സമയം നേരത്തെ ആക്കിയത് മദ്രസ പഠനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് എത്തിയിട്ടുള്ളത്. സമയമാറ്റം തിരുത്തിയില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരമിരിക്കുമെന്ന് ഇ.കെ. വിഭാഗം സമസ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ സമയമാറ്റത്തിൽ പരിശോധന നടത്തണമെന്ന് കാന്തപുരവും അവശ്യപ്പെട്ടതോടെയാണ് ചർച്ച നടത്താൻ സർക്കാർ തയ്യാറായിട്ടുള്ളത്. എന്നാൽ സ്കൂൾ സമയം നീട്ടാനുള്ള നിർദ്ദേശം നൽകിയത് ഹൈക്കോടതിയാണ്. സംസ്ഥാന സർക്കാരും സംഘടനകളും തമ്മിൽ ചർച്ച നടത്തിയിയാലും സമയ മാറ്റം പ്രയോഗികമാണോ എന്ന് പരിശോധിക്കേണ്ടി വരും. അതേസമയം രാവിലത്തെ 15 മിനുട്ട് സമയം ഒഴിവാക്കി വൈകിട്ട് അരമണിക്കൂർ അധികസമയം പഠനം ഏർപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടി വരും.

Follow us on

Related News