പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി

Mar 24, 2025 at 1:30 pm

Follow us on

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ അനധികൃതമായി അധ്യാപകർ ഇടപെടുന്നതായി സൂചന. ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും പരീക്ഷ നടക്കുന്ന സ്കൂളിൽ എത്തുന്നതായി കണ്ടെത്തി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ സ്കൂളിൽ എത്തണം എന്നാവശ്യപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശങ്ങൾ പുറത്തായി. കോഴിക്കോട് വില്ല്യാപ്പള്ളി എംജെവി ഹയർ സെക്കന്ററി സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഓഡിയോ സന്ദേശം വന്നത്. ഈ വർഷം എ പ്ലസ് കുറയാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് കുട്ടികളെ സഹായിക്കണം എന്നുമായിരുന്നു സന്ദേശം. പരാതി ഉയർന്നതോടെ പിന്നാലെ സ്കൂളിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അന്വേഷം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കോഴിക്കോട് ഡിഡിഇ പൊലീസ് ഇൻ്റലിജൻസ് പരിശോധനയ്ക്കും ശുപാർശ ചെയ്തു.

എംജെവിഎച്ച്എസ്എസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശത്തിലെ പ്രധാന ഭാഗം ഇങ്ങനയാണ്:
🌐’പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ പരീക്ഷാ ദിവസം സ്കൂളിലെത്തണമെന്ന് പല പ്രാവശ്യം പറഞ്ഞതാണ്. കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.. പക്ഷേ ഇന്ന് എല്ലാവരും കൂടി ലീവെടുത്തു കളഞ്ഞു. ഒരാൾ പോലും വന്നില്ല. അവസാനം സോഷ്യൽ പരീക്ഷയ്ക്ക് നമ്മുക്ക് എങ്ങനെയെങ്കിലും സഹായിക്കാൻ സാധ്യതയുളള കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ സോഷ്യൽ സയൻസ് അധ്യാപകർ വേണ്ടെ. അവസാനം എച്ച് എം സാലിയെ വിളിച്ചു വരുത്തി”….. പരീക്ഷയിൽ അധ്യാപകർ അനധികൃതമായി ഇടപെടുന്നു എന്നതിന്റെ തെളിവാണ് ഇതോടെ പുറത്തുവന്നത്. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും എന്നാണ് സൂചന.

Follow us on

Related News