പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

Jan 4, 2025 at 10:42 am

Follow us on

തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാനെന്നും നമ്മുടെ സാംസ്‌കാരിക രംഗത്തെയും ആസ്വാദന രീതികളെയും മാറ്റിമറിക്കാൻ കഴിയുന്ന കലാസൃഷ്ടികൾ നടത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളാർമല ഗവ. സ്കൂളിലെ കുട്ടികളുടെ സംഘനൃത്തം അരങ്ങേറുന്നതിനാൽ, വയനാട് അതിജീവനത്തിന്റെ നേർകാഴ്ചയാകുകയാണ് സംസ്ഥാന സ്കൂൾ കലോത്സവമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് അനുസ്മരണം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.


എം.ടി.വാസുദേവൻ നായരുടെ കൃതികൾക്ക് വ്യത്യസ്തമായ ആഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് കഴിഞ്ഞ കാലത്തെ സ്കൂൾ കലോത്സവ വേദികൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ വർഷമാണ് 2024 എന്നും എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ അനുസരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. രാവിലെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമായത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുന്നുണ്ട്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

Follow us on

Related News