പ്രധാന വാർത്തകൾ
പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണംകാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സംഘടനാ സമരങ്ങൾക്ക് നിരോധനംകീം റാങ്ക് പട്ടിക: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

Jan 4, 2025 at 10:42 am

Follow us on

തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാനെന്നും നമ്മുടെ സാംസ്‌കാരിക രംഗത്തെയും ആസ്വാദന രീതികളെയും മാറ്റിമറിക്കാൻ കഴിയുന്ന കലാസൃഷ്ടികൾ നടത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളാർമല ഗവ. സ്കൂളിലെ കുട്ടികളുടെ സംഘനൃത്തം അരങ്ങേറുന്നതിനാൽ, വയനാട് അതിജീവനത്തിന്റെ നേർകാഴ്ചയാകുകയാണ് സംസ്ഥാന സ്കൂൾ കലോത്സവമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് അനുസ്മരണം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.


എം.ടി.വാസുദേവൻ നായരുടെ കൃതികൾക്ക് വ്യത്യസ്തമായ ആഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് കഴിഞ്ഞ കാലത്തെ സ്കൂൾ കലോത്സവ വേദികൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ വർഷമാണ് 2024 എന്നും എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ അനുസരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. രാവിലെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമായത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുന്നുണ്ട്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

Follow us on

Related News

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച...