പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രവേശന നടപടികൾ ആരംഭിച്ചു

Oct 18, 2022 at 4:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന തീയതിയിൽ, തിരഞ്ഞെടുത്ത പ്രാദേശികകേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്. പരിശോധനക്കുശേഷം, ടി. സി. ഒഴികെ എല്ലാ അസൽ രേഖകളും അപേക്ഷകർക്ക് തിരിച്ചു നൽകും.

\"\"

സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള തീയതി അപേക്ഷകർക്കുതന്നെ സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യവും അഡ്മിഷൻ ലിങ്കിലുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ പഠന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്.

\"\"

അഞ്ച് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ സർവകലാശാല നടത്തുന്നത്. ബി.എ. ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് വിഷയങ്ങളിലും
എം. എ ക്ക് ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലുമാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്. നവംബർ 15 വരെ ഓൺലൈനായി പ്രവേശനത്തിന് അപേക്ഷിക്കാം. നിർദേശങ്ങൾ സർവകലാശാലയുടെ http://sgou.ac.in എന്ന വെബ്സൈറ്റിൽ അപ്ലൈ ഫോർ അഡ്മിഷൻ ലിങ്കിൽ നൽകിയിട്ടുണ്ട്. കോഴിക്കോട് പ്രാദേശികകേന്ദ്രം ടെലിഫോൺ നമ്പർ – 0495 2920228

\"\"

Follow us on

Related News