പ്രധാന വാർത്തകൾ
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്

ലക്ഷം രൂപ പിഴ അടക്കണം;ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല

Apr 14, 2022 at 4:16 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂര്‍: ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കുന്ന തീരുമാനവുമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ്. പ്രബന്ധം സമര്‍പ്പിക്കാന്‍ നേരത്തെ നല്‍കിയ സമയപരിധികള്‍ പാലിക്കാതിരുന്നവര്‍ ഇനി പ്രബന്ധം സമര്‍പ്പിക്കുന്നതിനൊപ്പം ഒരു ലക്ഷം രൂപ പിഴയടക്കണമെന്നാണ് സര്‍വകലാശാല തീരുമാനം. അധികസമയം അനുവദിച്ചിട്ടും ഗവേഷണം പൂര്‍ത്തീകരിക്കാത്തവരാണ് പിഴ അടക്കേണ്ടത്. ഭീമമായ സംഖ്യ പിഴത്തുകയായി തീരുമാനിച്ചതാണ് ഇരുട്ടടിയാവുന്നത്.

\"\"

പ്രതിസന്ധി കാലത്ത് കനത്ത തുക ഈടാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉര്‍ന്ന് തുടങ്ങിയിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാണ് പ്രബന്ധങ്ങള്‍ വൈകാന്‍ പ്രധാന കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ധ്യാപകരുടെയും ഗൈഡുമാരുടെയും നിസ്സഹകരണവും വൈകലിന് കാരണമാവുന്നുണ്ട്. ഇവയൊന്നും പരിഗണിക്കാതെ ഗവേഷകരെ മാത്രം കുറ്റപ്പെടുത്തുന്ന രീതിയിലായി പുതിയ തീരുമാനമെന്ന് ആക്ഷേപമുണ്ട്. പലരും താല്‍ക്കാലിക ജോലിക്കാരും മറ്റും ആയതിനാല്‍ പുതിയ ഫൈന്‍തുക ബാലികേറാമലയായി മാറിയിരിക്കുകയാണ്.

\"\"


2020 മാര്‍ച്ച് 24 വരെയുണ്ടായിരുന്ന കാലാവധി കഴിഞ്ഞിട്ടും പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന ഗവേഷകരെയാണ് പുതിയ തീരുമാനം സബാധിക്കുക. മേഴ്‌സി ചാന്‍സ് എന്ന നിലയില്‍ ജൂണ്‍ 30വരെ ഇപ്പോള്‍ പുതിയ സമയം അനുവദിച്ചിട്ടുണ്ട്.

Follow us on

Related News