പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

വിദ്യാർത്ഥിയിൽ നിന്ന് ഒന്നരലക്ഷം കൈക്കൂലി: അറസ്റ്റിലായ സർവകലാശാല ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു

Jan 29, 2022 at 8:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

കോട്ടയം: എംബിഎ മാര്‍ക്ക്‌ലിസ്റ്റ്‌ നൽകുന്നതിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാശാല ജീവനക്കാരിയെ സസ്പെൻഡ്‌ ചെയ്തു. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനിയുടെ പരാതിയിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സിയെ ആണ് അന്വേഷണ വിധേയമായി സസ്‌പെൻ്റ് ചെയ്തത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് എൽസിയെ വിജിലൻസ് പിടികൂടിയിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്ന വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. ജോലിയുടെ ആവശ്യത്തിന്‌ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സര്‍വകലാശാലയിൽ എത്തിയപ്പോഴാണ്‌ എല്‍സിയെ പരിചയപ്പെടുന്നത്. തുടർന്ന്‌ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പലപ്പോഴായി വിദ്യാര്‍ഥി പണം ഇല്ലെന്ന് പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടു. ഇതേത്തുടര്‍ന്ന്‌ പണം നൽകാൻ വിദ്യാര്‍ഥി തയ്യാറാകുകയായിരുന്നു. ഒരു ലക്ഷം ബാങ്ക്‌ അക്കൗണ്ടിലൂടെയും 25,000 രൂപ പലപ്രാവശ്യമായി നല്‍കുകയും ചെയ്‌തു. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി തുക ശനിയാഴ്‌ച നല്‍കാന്‍ എൽസി ആവശ്യപ്പെട്ടു. പണവുമായി എത്തിയ വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

\"\"

Follow us on

Related News