പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

വിദ്യാർത്ഥിയിൽ നിന്ന് ഒന്നരലക്ഷം കൈക്കൂലി: അറസ്റ്റിലായ സർവകലാശാല ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു

Jan 29, 2022 at 8:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

കോട്ടയം: എംബിഎ മാര്‍ക്ക്‌ലിസ്റ്റ്‌ നൽകുന്നതിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാശാല ജീവനക്കാരിയെ സസ്പെൻഡ്‌ ചെയ്തു. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനിയുടെ പരാതിയിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സിയെ ആണ് അന്വേഷണ വിധേയമായി സസ്‌പെൻ്റ് ചെയ്തത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് എൽസിയെ വിജിലൻസ് പിടികൂടിയിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്ന വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. ജോലിയുടെ ആവശ്യത്തിന്‌ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സര്‍വകലാശാലയിൽ എത്തിയപ്പോഴാണ്‌ എല്‍സിയെ പരിചയപ്പെടുന്നത്. തുടർന്ന്‌ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പലപ്പോഴായി വിദ്യാര്‍ഥി പണം ഇല്ലെന്ന് പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടു. ഇതേത്തുടര്‍ന്ന്‌ പണം നൽകാൻ വിദ്യാര്‍ഥി തയ്യാറാകുകയായിരുന്നു. ഒരു ലക്ഷം ബാങ്ക്‌ അക്കൗണ്ടിലൂടെയും 25,000 രൂപ പലപ്രാവശ്യമായി നല്‍കുകയും ചെയ്‌തു. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി തുക ശനിയാഴ്‌ച നല്‍കാന്‍ എൽസി ആവശ്യപ്പെട്ടു. പണവുമായി എത്തിയ വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

\"\"

Follow us on

Related News