പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടും: കർശന നടപടിയുമായി സർക്കാർ

Dec 3, 2021 at 11:35 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം : ഇതുവരെയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകർ ആരെന്ന് സമൂഹം അറിയണം. ഇവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വാക്സിൻ എടുക്കാത്ത അധ്യാപകർ ആഴ്ചയിലൊരിക്കൽ സ്വന്തം ചിലവിൽ കോവിഡ് ടെസ്റ്റ് നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറണം. ഇവർക്ക് നെഗറ്റീവ് ഫലം ആണെങ്കിൽ മാത്രം ജോലിക്കായി സ്കൂളിൽ എത്തിയാൽ മതി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് ജില്ല തിരിച്ച് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് ഉച്ചയോടെ പേര് സഹിതം ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സിൻ എടുക്കാതെ സ്കൂളുകളിൽ എത്തുന്ന അധ്യാപകർ സാമൂഹിക വെല്ലുവിളി ഉയർത്തുന്നു എന്നാണ് സർക്കാർ പ്രതികരണം. ഇതുകൊണ്ടാണ് കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെയുള്ള നടപടികൾ കഴിഞ്ഞ ആഴ്ചയാണ് സർക്കാർ സ്വീകരിച്ചു തുടങ്ങിയത്.

\"\"

വാക്സിൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല എന്ന് മുന്നറിയിപ്പു നൽകിയിരുന്നു. സംസ്ഥാനത്ത് വാക്സിൻ എടുക്കാതെ അയ്യായിരത്തോളം അധ്യാപകരാണ് ഇപ്പോഴും സ്കൂളുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഇത് കുട്ടികളുടെ സുരക്ഷയെ ബാധിയ്ക്കുമെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

Follow us on

Related News