പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

മെഡിക്കൽ പ്രവേശനം : ഒഴിവുള്ള സീറ്റുകൾ വിട്ടു നൽകില്ലെന്ന് മാനേജ്‌മെന്റുകൾ

Jan 2, 2021 at 12:44 pm

Follow us on

തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്മെന്റ്കളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ സർക്കാരുമായി സ്വാശ്രയ മാനേജ്‌മെന്റുകൾ വീണ്ടും കൊമ്പ് കോർക്കുന്നു. അലോട്മെന്റ് പൂർത്തിയായ ശേഷവും ഒഴിവു വരുന്ന എൻ.ആർ.ഐ. സീറ്റുകൾ മെറിറ്റ് സീറ്റുകളായി വിട്ടുനൽകാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.

അലോട്മെന്റുകൾ എല്ലാം പൂർത്തിയായപ്പോൾ വിവിധ കോളജുകളിലായി അറുപതോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. എല്ലാ സ്വാശ്രയ കോളജുകളിലും 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20 ലക്ഷം രൂപയാണ് വാർഷികഫീസ് നിശ്ചയിച്ചിട്ടുള്ളത്.
ജനുവരി ഒന്നിനുശേഷം സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽ അത് എൻ.ആർ.ഐയിൽ നിന്നുമാറ്റി മെറിറ്റ് സീറ്റുകളാക്കണമെന്നാണ് പ്രവേശന കമ്മിഷണർ അറിയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നാണ് മാനേജ്‌മെന്റ്കളുടെ നിലപാട്. മുൻവർഷങ്ങളിൽ മോപ് അപ് കൗൺസലിങ്ങിനുശേഷം ഒഴിവുവരുന്ന സീറ്റുകൾ അപ്പോൾ തന്നെ മെറിറ്റിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നതെന്നും ഇക്കുറി അധിക സമയം നൽകിയിട്ടുണ്ടെന്നുമാണ് മെഡിക്കൽ വിദ്യഭാസ അധികൃതർ പറയുന്നത്. അഖിലേന്ത്യാതലത്തിൽ ജനുവരി 15 വരെ പ്രവേശനത്തിന് സമയം അനുവദിച്ചിട്ടുള്ളതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നാണ് മാനേജ്‌മെന്റ്കളുടെ ആവശ്യം. കോവിഡ് സാഹചര്യങ്ങൾ കൂടെ കണക്കിലെടുത്തു വിദ്യാർത്ഥികൾക്ക് കോളജുകളിൽ ചേരാൻ സമയം അനുവദിക്കണമെന്നും അവർ പറയുന്നു.
നേരത്തെ ഉയർന്ന ഫീസ് ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുള്ള മാനേജ്‍മെന്റുകൾ എൻ.ആർ.ഐ.സീറ്റിന്റെ കാര്യത്തിലും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

\"\"

Follow us on

Related News